ആലപ്പുഴ: പെരുമ്പാവൂരില്‍ ദളിത് യുവതി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് മന്ത്രി രമേശ് ചെന്നിത്തല. കൊലപാതകം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ പോലീസ് അനാസ്ഥ തുടരുമ്പോഴാണ് ചെന്നിത്തലയുടെ വിചിത്രമായ വാദം.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നല്ലരീതിയില്‍ മുന്നോട്ട് പോകുകയാണ്. കേസ് ഇപ്പോള്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ല. പോലിസ് അന്വേഷണത്തില്‍ അപാകതയില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമാണ്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ ഇടതുപക്ഷം സഹകരിച്ചിരുന്നു. പിന്നീട് അവര്‍ തന്നെ അതില്‍ നിന്നും മാറി. അത് ചരിത്രപരമായ മണ്ടത്തരമാണെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: