വിഴിഞ്ഞം: ആര്‍ത്തിരമ്പുന്ന തിരമാലകളെപ്പോലെ പൊള്ളുന്ന വെയിലിലും സാന്ത്വനമേകുന്ന കുളിര് കാറ്റു പോലെ തൂവെള്ള വസ്ത്രം ധരിച്ച് ചെറു പുഞ്ചിരിയോടെ എന്‍ഡിഎയുടെ കോവളത്തെ സാരഥി. വിഴിഞ്ഞത്ത് ഇരു മുന്നണികളെയും അമ്പരപ്പിച്ച് ജനപിന്തുണയോടെ മുന്നേറുകയാണ് ടി.എന്‍. സുരേഷ്. പ്രതീക്ഷയുടെ താമര വിരിയുന്നതിനായ കോവളത്തെ ജനങ്ങള്‍ സുരേഷിനൊപ്പം അണി നിരക്കുന്നു. വലിയ ആവേശത്തോടെ ഭാരത് മാതാ വിളികളോടെയാണ് യുവജനങ്ങളും പ്രായമായവരും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. സ്ഥാനാര്‍ത്ഥിയോടൊപ്പം രാവിലെ മുതല്‍ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിലായി യുവാക്കളും പ്രചാരണത്തില്‍ സജീവമാണ്.
പല സ്ഥലങ്ങളിലും സ്വീകരിക്കാന്‍ എത്തുന്നവരില്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ട മുന്‍ ജനപ്രതിനിധികള്‍ വരെയുണ്ട്. ഇന്നലെ വരെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത പലരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി വോട്ടുതേടി മുന്‍നിരയിലുണ്ട്. വെള്ളിയാഴ്ച രാവിലെ പൂവ്വാര്‍ പഞ്ചായത്തിലെ കോയിക്ക വിളാകം ജംഗ്ഷനിലാണ് സുരേഷിന്റെ വാഹന പര്യടനം ആരംഭിച്ചത്. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ കോട്ടുകാല്‍ പഞ്ചായത്തിലെ പുളിങ്കുടിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡായിരുന്ന ഇവിടെ ഇരു മുന്നണികളേയും കണക്ക് കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് വിജയിച്ച ബിജെപിയുടെ ജനപ്രതിനിധി സചിത്ര ആദ്യ സ്വീകരണം നല്കി. തുടര്‍ന്ന് തീരദേശ മേഖലയായ അടിമലത്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലഭിച്ച സ്വീകരണം വിഴിഞ്ഞം പദ്ധതി യഥാര്ത്യമാക്കാന് ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പിന്തുണയായി മാറി. അറുപത് കൊല്ലം ഭരിച്ചിട്ടും കുടിവെള്ളം പോലും നല്കാന് സാധിക്കാത്തവര്‍ക്ക് ഇനി വോട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് തീരദേശ മേഖല സുരേഷിന് സ്വീകരണമേകിയത്.
വിവിധ ജാതി മത സമുദായങ്ങള്‍ക്ക് സജീവ സാന്നിധ്യമുള്ള കോട്ടുകാല്‍ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ശക്തിയായി മാറിയിരുന്നു. വിവിധ സമുദായങ്ങളില്‍ പെട്ട നാല് മെമ്പര്‍മാര്‍ വിജയിക്കുകയും പല വാര്‍ഡുകളിലും ചെറിയ വോട്ട് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഒരു മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഏതെങ്കിലും ഒരു മുന്നണിയോടൊപ്പം ചേര്‍ന്നാല്‍ ഭരണ പങ്കാളിത്തം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും ഒറ്റയ്ക്ക് നില്‍ക്കാനുള്ള നിലപാടില്‍ ഉറച്ച് നിന്നത് പൊതുജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച വനിതയെ പ്രസിഡന്റ് ആയും സീറ്റ് ലഭിക്കാത്തതിനാല്‍ സിപിഎം വിമതയായി മത്സരിച്ച് വിജയിച്ചയാളെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേ
ഴ്സണായും തെരഞ്ഞെടുത്താണ് സിപിഎം ഇവിടെ ഭരണം കൈയാളുന്നത്. ഭരണത്തിലെത്താന്‍ കാണിക്കുന്ന നാണം കെട്ട സര്‍ക്കസ്സില്‍ അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. അതിനാല്‍ തന്നെ എന്‍ഡിഎ സഖ്യത്തിന് വലിയ മുന്‍തൂക്കം പ്രതീക്ഷിക്കുന്ന ഒരു പഞ്ചായത്താണ് കോട്ടുകാല്‍.
മണ്ണക്കല്ല്, കൊല്ലകോണം, മൂലക്കര, പുന്നക്കുളം, ഉച്ചക്കടഎന്നിവിടങ്ങളിലും വന്‍ സ്വീകരണമാണ് ലഭിച്ചത്. എന്‍ഡിഎ നേതാക്കളായ ജി.പി. ശ്രീകുമാര്‍, വെങ്ങാനൂര്‍ ഗോപന്, ഫാദര്‍ ബേബി എബ്രഹാം, കല്ലിയൂര്‍ പത്മകുമാര്‍, ഉച്ചക്കട ചന്ദ്രനാഥ്, മംഗലത്തുകോണം സുധി, വിനു കുമാര്‍, ചരുവിള വിനോദ്, ചരുവിള ഉണ്ണി, പയറുമൂട് സന്തോഷ്, എസ്.എസ്. ഗോപന്, കൊല്ലകോണം സുധി, ആനന്ദ്, പി.ആര്. അരുണ്‍, മൂലക്കര ഉണ്ണി, കൊച്ചു കുട്ടന്, പുന്നക്കുളം ഗോകുല്‍, പ്രശാന്ത്, തോട്ടം കാര്ത്തികേയന്, ആന്റോ മാര്‍സിലിന്‍, ഷിബു, അജു എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: