തിരുവനന്തപുരം: മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് വര്‍ഷങ്ങളായി നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായതെന്ന്്് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ദേശീയ ജനറല്‍ സെക്രട്ടറി എസ്്.കെ.മിശ്ര പറഞ്ഞു.
ബിപിഇഎഫിന്റെ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോസ്റ്റല്‍ വകുപ്പില്‍ അംഗത്വഫോറം വേരിഫിക്കേഷന് നടത്തി അംഗത്വം നല്കാന് തീരുമാനിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ്. ഇതുവഴി ഏപ്രില്‍ ആയപ്പോഴേക്കും അംഗത്വം ഇരട്ടിയിലധികമായി.
പ്രമോഷന് വ്യവസ്ഥയിലെ അപാകതയെക്കുറിച്ച് ബിപിഇഎഫ് മാത്രമാണ് കോടതിയെ സമീപിച്ചത്. ആശ്രിതനിയമനത്തിലെ നൂലാമാലകള്‍ ഒഴിവാക്കി സുഗമമാക്കാനായതും ഈ സര്‍ക്കാര്‍ അധികാരത്തല്‍ വന്നതിനുശേഷമാണ്. ബോണസ് വര്‍ദ്ധനയും ക്ലാസ് മൂന്നിലെ ഇന്റര്‍വ്യൂ സംവിധാനം എടുത്തുകളഞ്ഞതും യൂണിയന് ആത്മവിശ്വാസം പകര്‍ന്നു. ശമ്പള പരിഷ്കരണ വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബിപിഇ ഗ്രൂപ്പ് സി സര്‍ക്കിള്‍ സെക്രട്ടറി കെ. കൃഷ്ണന്, ബിപിഇഎഫ് ഗ്രൂപ്പ് കണ്‍വീനറും ബിപിഎഒഎ അഖിലേന്ത്യാ പ്രസിഡന്റുമായ സി. മന്മഥന്പിള്ള, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: