തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തുന്ന ശക്തമായ മുന്നേറ്റത്തില്‍ ഇരുമുന്നണികളും പരിഭ്രാന്തിയിലായിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന് പറഞ്ഞു. ഇരുമുന്നണികള്‍ക്കുമെതിരായി കേരളത്തില്‍ മൂന്നാം മുന്നണി രാഷ്ട്രീയത്തെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളില്‍ എന്‍ഡിഎയ്ക്കു ലഭിക്കുന്ന ജനപിന്തുണ ഇതാണ് വ്യക്തമാക്കുന്നതെന്നും മുരളീധരന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും കേരളത്തില്‍ നടത്തിവരുന്ന പ്രചാരണ പരിപാടികളില്‍ വന്‍ ജനസാന്നിധ്യമാണുണ്ടാകുന്നത്. നരേന്ദ്രമോദിയുള്പ്പെടയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണങ്ങളോടെ ഇടതു വലതുമുന്നണി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കും. ഇരുമുണികളുടെയുംഒത്തുതീര്പ്പ് രാഷ്ട്രീയവും ഒത്തുകളിയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
മൂന്നാംമുണിയെ ജനങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചിരിക്കയാണ്. ഇതില്‍ പരിഭ്രാന്തരായാണ് ഇരുമുന്നണികളും ബിജെപി സഖ്യത്തെക്കുറിച്ച് പരസ്പരം ആരോപണമുന്നയിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഇടതുപക്ഷത്തിനെതിരെ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്.
ബംഗാളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷമാണ് കേരളത്തില്‍ വന്ന് സിപിഎം വിരോധം പ്രസംഗിക്കുന്നത്. ഇടതു പ്രത്യേയ ശാസ്ത്രം വികസന വിരുദ്ധമാണെന്ന് പറയുന്ന സോണിയ കേരളത്തിലും അവര്‍ക്കൊപ്പം കൂടാനുള്ള രഹസ്യ ധാരണയുണ്ടാക്കിയ ശേഷമാണ് അതു പറയുന്നതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: