കൊച്ചി: ഭര്‍ത്താവിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. നവമാധ്യമങ്ങളിലൂടെയാണ് മാതൃഭൂമി ചാനലിന്റെ പ്രത്യേക ലേഖിക ലേബി സജീന്ദ്രന്റെ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.
കുന്നത്തുനാട് എംഎല്‍എ വി.പി സജീന്ദ്രനാണ് ലേബിയുടെ ഭര്‍ത്താവ്.
ഒന്‍പത് മിനിട്ട് നീണ്ടുനില്‍ക്കുന്ന സംഭാഷണത്തില്‍ സഹപ്രവര്ത്തകന് കൂടിയായ മറ്റൊരു മാധ്യമപ്രവര്ത്തകന് സജീന്ദ്രനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കാമെന്നും സംഭാഷണത്തില്‍ കേള്‍ക്കാം.
ഒരാള്‍ക്ക് 20,000 രൂപ നല്‍കാമെന്നാണ് വാഗ്ദാനം. വിവാദമായ ജോസ് തെറ്റയില്‍ കേസ് പുറത്ത് കൊണ്ടുവന്നത് താനാണെന്നും സ്ഥാപനത്തിന്റെ രാഷ്ട്രീയ താത്പര്യം കൊണ്ടാണ് പുറത്ത്വിട്ടതെന്നും ഫോണിലൂടെ പറയുന്നുണ്ട്.
ബെന്നി ബെഹന്നാന് എംഎല്‍എയെ പറ്റിയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെപറ്റിയും പറയുന്നുണ്ട്. എ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പിനെ കാശുകൊടുത്ത് വെച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു.
സംഭാഷണം തന്റേതു തന്നെയാണെന്നും എന്നാല്‍ വാക്കുകളും വരികളും വെട്ടിമാറ്റിയ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നതെന്നും ലേബി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: