തിരുവനന്തപുരം: തിരുവനന്തപുരം കാച്ചാണിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. കാച്ചാണി കുന്നൂര്‍ശാല തലയ്ക്കോട്ടുകോണം വാരിയകോണത്തു വീട്ടില്‍ ശംഭു എന്നു വിളിക്കുന്ന ശ്രീകുമാറാണുn (36) മരിച്ചത്. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പി.എം.ജി ഡിവിഷനില്‍ ലൈന്മാനാണ്.
പ്രതി ഷിമി അരുവിക്കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി 12.30 മണിക്കാണ് ശംഭുവിനെ ഷിമി കൊലപ്പെടുത്തിയത്. കുത്തേറ്റ് സംഭവസ്ഥലത്തു വച്ചു തന്നെ ശംഭു മരിച്ചു. പൊലീസ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തുമ്പോള്‍ മരണം സംഭവിച്ചു കഴിഞ്ഞതിനാല്‍ ഇന്ന് രാവിലെ 9 മണിക്കാണ് മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഷിമിയുടെ അമ്മ കുഞ്ഞുമോളും ശംഭുവും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അവിവാഹിതനായ ശംഭു കുഞ്ഞുമോളുടെ വീട്ടില്‍ നിത്യസന്ദര്‍ശകനാണ്. ഇത് കുഞ്ഞുമോളുടെ മക്കള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇത് സംബന്ധിച്ച് പലവട്ടം ഇവര്‍ തമ്മില്‍ വഴക്കും നടന്നിരുന്നു.
മരിച്ച ശംഭുവിന്റെ പിതാവ് പരേതനായ പ്രഭാകരന്‍നായരാണ്. മാതാവ് അംബിക. പരേതനായ ഹരികുമാര്‍, മിനി, മായ എന്നിവര്‍ സഹോദരങ്ങളാണ്. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനായ പ്രഭാകരന് നായര്‍ സര്‍വീസിലിരിക്കെ മരിച്ചപ്പോള്‍ ആ ജോലി മകനായ ഹരികുമാറിന് ലഭിച്ചു. പിന്നീട് ഹരികുമാര്‍ മരിച്ചപ്പോള്‍ ആ ജോലി ശ്രീകുമാര്‍ എന്ന ശംഭുവിന് ലഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: