ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല വിവാദങ്ങള്‍ക്ക് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നുവെന്ന് വാര്‍ത്തയാണ് സര്‍വ്വകലാശാലയിലെ ചില വനിതാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാലയിലെ പ്രധാന ക്യാമ്പസുകളില്‍ ബിരുദാനന്തര ബിരുദത്തിനു പുറമെ മറ്റൊരു കോഴ്സും പഠിക്കാന്‍ അവസരം നല്‍കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസുകളില്‍ ബിരുദ കോഴ്സുകള്‍ നിഷേധിച്ചിരിക്കുകയാണ്, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ തകര്‍ക്കുന്ന രീതിയിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തനമെന്ന് വനിത അധ്യാപകര്‍ പറഞ്ഞു.
ബിരുദ കോഴ്സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വനിത കോളെജില്‍ മാത്രമാണ് അവസരം ല്‍കുന്നതെന്ന് സര്‍വ്വകലാശാല ടീച്ചര്‍ അസോസിയേഷന് പ്രവര്‍ത്തകയും അധ്യാപികയുമായ ഷാദാബ് ബാനൊ കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയുടെ ഇത്തരത്തിലുള്ള നീതി നിഷേധകമായ പ്രവര്‍ത്തികള്‍ മൂലം 29 കോഴ്സുകള്‍ ചെയ്യാനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തെ പെണ്‍കുട്ടികള്‍ ലൈബ്രറിയില്‍ പ്രവേശിക്കുന്നത് സര്‍വ്വകലാശാല നിരോധിച്ചിരുന്നു. പെണ്‍കുട്ടികള്‍ ലൈബ്രറിയില്‍ കയറുമ്പോള്‍ അതിന് ഇരട്ടിയായി ആണ്‍കുട്ടികള്‍ കയറുമെന്നതാണ് ഇതിനു കാരണമായി വൈസ് ചാന്‍സലറായിരുന്ന സമീര്‍ ഉദ്ദിന്‍ ഷാ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: