തിരുവനന്തപുരം: വിളപ്പില്‍ശാല പഞ്ചായത്ത് താഴിട്ട് പൂട്ടിയ മാലിന്യ ഫാക്ടറി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെ തുറന്നു. രാവിലെ 11 മണിയോടെ എ.ഡി.എം പി.കെ.ഗിരിജയുടെ നേതൃത്വത്തിലുള്ള സംഘം പൂട്ട് പൊളിച്ചാണ് പ്ലാന്റില്‍ പ്രവേശിച്ചത്. പൂട്ട് പൊളിച്ചയുടന്‍ ചവര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൂട്ട് പൊളിക്കുന്നത് തടയാന്‍ സമര സമിതി എത്താത്തതിനാല്‍ സംഘര്‍ഷം ഉണ്ടായില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറിയുടെ പൂട്ട് പൊളിച്ചതെന്ന് എ.ഡി.എം പറഞ്ഞു. ചവര്‍ ഫാക്ടറി തുറന്ന് തന്നതില്‍ സന്തോഷമുണ്ടെന്ന് കോര്പ്പറേഷന് മേയര്‍ കെ.ചന്ദ്രിക പറഞ്ഞു.
ഈ മാസം 13 മുതല്‍ ചവര്‍ കയറ്റിയ ലോറികള്‍ ഫാക്ടറിയിലേക്ക് പോകാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിത്തരണമെന്നും ചന്ദ്രിക പറഞ്ഞു. ഒരു മാസം ശേഖരിച്ച ചവറാണ് ഫാക്ടറിയില്‍ സംസ്കരിക്കാന്‍ ബാക്കിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: