ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ പേരില്‍ കോടികള്‍ പിരിച്ച് തട്ടിപ്പ് നടത്തിയ ടീസ്റ്റ സെതല്‍വാദിന്റെ സബ്രംഗ് ട്രസ്റ്റുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് മുക്കി. ഫയല്‍ കണ്ടെത്തിയ സിബിഐ ഇയാള്‍ക്ക് എതിരെ കേസ് എടുത്തു.
തട്ടിപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രസ്റ്റിന് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ മാര്‍ച്ചില്‍ ട്രസ്റ്റിന്റെ രജിസ്ട്രേഷന് പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ ഫയല്‍ കാണാതായതിനെത്തുടര്‍ന്ന് നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥന് ആനന്ദ് ജോഷി ഫയല്‍ മുക്കിയതാണെന്ന് കണ്ടെത്തിയത്.
നടപടി ഉണ്ടാകാതിരിക്കാന്‍ ടീസ്റ്റ വലിയ കോഴ നല്കി ഫയല്‍ മുക്കിച്ചതാണെന്നാണ് സംശയം. കേസില്‍ പെട്ട ഉദ്യോഗസ്ഥന്അഴിമതിക്കാരനാണെന്ന സംശയത്തെുടര്ന്ന് നിരീ്ഷണത്തിലായിരുന്നു.
സെതല്‍വാദിന്റെ സംഘടനയ്ക്ക് ലഭിച്ച വിദേശ പണം സംബന്ധിച്ച രേഖകള്‍ അടങ്ങിയ ഫയലുകളാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് മുക്കിയത്.
ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്ക് ടീസ്റ്റ വിവിധ ട്രസ്റ്റുകള്‍ രൂപീകരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ പണം പിരിച്ചിരുന്നു. ഇവ വളഞ്ഞ വഴിയില്‍ സന്തമാക്കിയെന്നും ആഡംബരത്തിന് ചെലവിട്ടുവെന്നുമാണ് ഇവര്‍ക്ക് എതിരായ കേസ്. വിവാദം സൃഷ്ടിച്ച ഈ ട്രസ്റ്റുകള്‍ക്ക് വിദേശ പണം സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ നിര്‍ത്തിവച്ചിരുന്നു.
മാര്‍ച്ചില്‍ ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ആനന്ദ് ജോഷിയുടെ പല തരത്തിലുള്ള അഴിമതിക്കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരിക്കെ ഇയാള്‍ രാജ്യത്തെ വിദേശ പണം സ്വീകരിക്കുന്ന വിവിധ ട്രസ്റ്റുകളില്‍ നിന്നും വന്‍തുക കോഴയായി വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെ വിവിധ വസതികള്‍ റെയ്ഡ് ചെയ്ത് ഏഴര ലക്ഷം രൂപയും മറ്റ് അനവധി രേഖകളും കണ്ടെടുത്തു.
ഇയാള്‍ സബരംഗ് ട്രസ്റ്റിന്റെ രേഖകള്‍ മറ്റ് പലര്‍ക്കും കൈമാറിയതായി സംശയിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ഫയലുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സബരംഗ് ട്രസ്റ്റിന്റെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: