കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡ ജന ചാരിറ്റബിള്‍ സമിതി പ്രസിഡന്റ് മുരളീധരന് കൊഞ്ചേരില്ലം നല്കിയ ഹര്‍ജി ഹൈക്കോടതി സമാന ആവശ്യമുന്നയിച്ചുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. കേസില്‍ സി.ബി.ഐ യെ കക്ഷി ചേര്‍ക്കാനും ജസ്റ്റിസ് കെ. രാമകൃഷ്ണന് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കുറുപ്പംപടി പൊലീസ് ക്രിമിനല്‍ നടപടി ചട്ടത്തിലെയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിലെയും വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം കേരള പൊലീസിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: