ചങ്ങനാശേരി: മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ഉച്ചസ്ഥായിയിലായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മാടപ്പള്ളി, പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നതിന് വോട്ടര്‍മാര്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞു.
മണ്ഡലത്തിന്റെ കഴിഞ്ഞകാലങ്ങളിലെ വികസനമില്ലായ്മയും എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ടും അഴിമതിയും പ്രീണനവും ജനങ്ങള്‍ തിരിച്ചറിഞ്ഞു. കേന്ദ്രസഹായത്തോടുകൂടി വിവിധ സംസ്ഥാനങ്ങള്‍ നിരവധി പദ്ധതികളും റോഡുകളും പാലങ്ങളും നിര്‍മ്മിച്ച് സംസ്ഥാനത്തിന്റെ വികസനം കൊണ്ടുവരുമ്പോള്‍ കേരളത്തിലും അത് സാധ്യമാക്കുന്നതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയുമെന്നുള്ള തിരിച്ചറിവ് വോട്ടര്‍മാര്‍ മാറ്റത്തിന് വേണ്ടിയും സാമൂഹ്യനീതിക്കുവേണ്ടിയും നിലയുറപ്പിക്കുന്ന സാഹചര്യം കേരളത്തില്‍ ഉയര്‍ന്നുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വികസനം പൂര്‍ത്തീകരിക്കാന്‍ ഒരവസരംകൂടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
പാലങ്ങളും ഫ്ളൈ ഓവറുകളും അടിസ്ഥാന പ്രശ്നമായ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാതെ എന്ത് വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ ആയിരുന്നു ദീര്‍ഘകാലം. കുട്ടനാട് ഇപ്പോള്‍ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളാല്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളും മണ്ഡലത്തില്എത്തിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. കേരളം മുഴുവന്‍ മാറ്റത്തിനായി കാതോര്‍ത്തിരിക്കുന്ന ഈ അവസരത്തില്‍ ചങ്ങനാശേരിയിലും മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തിയില്‍ മുന്നേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: