കോട്ടയം: ഇടനാട് ധനേഷ് വധശ്രമക്കേസ്സിലെ പ്രതിയായ സിപിഎം നേതാവിന്റെ മകനെ കേസ്സില്‍നിന്ന് ഒഴിവാക്കിയ കേരള കോണ്‍ഗ്രസ്സ്-സിപിഎം ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പാലാ പോലീസ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി നേതാവ് ഇടനാട് ധനേഷിനുനേരയുള്ള വധശ്രമത്തില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമായ ലാലിച്ചന്‍ ജോര്‍ജ്ജിന്റെ പുത്രന് മിഥുന് ലാല്ജോര്ജ്ജ് പ്രതിപട്ടികയില്‍ ഒന്നാം പ്രതിയായി സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം നേതാവിന്റെ മകനെ കേസ്സില്‍നിന്ന് ഒഴിവാക്കാന്‍ കെ.എം. മാണി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് ആരോപണം.
2015 മാര്‍ച്ച് ഇരുപത്തൊന്നിനാണ് കേസ്സിന് ആസ്പദമായ സംഭവം. പത്രഏജന്റായ ധനേഷ് പുലര്‍ച്ചെ അറുപതിനഞ്ചോടെ പത്രങ്ങള്‍ തരംതിരിക്കുന്നതിനിടയില്‍ മിഥുന്‍ലാലിന്റെ നേതൃത്വത്തില്‍ മാരുതി ഒമിനിവാനിലെത്തിയ അക്രമിസംഘം വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചു. ജീവഭയത്താല്‍ ഓടിരക്ഷപെട്ട ധനേഷിനെ പിന്തുടര്‍ന്ന പ്രതികള്‍ വടിവാളിന് തലയ്ക്ക് വെട്ടിപരുക്കേല്പിച്ചു. കമ്പിവടി അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പാലാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഉണ്ടായിരുന്നത്. മുഥുന്ലാല് അടക്കം പതിമൂന്നോളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സന്വേഷണം പുരോഗമിച്ച് വരുന്നതിനിടയിലാണ് മുഥുനിനെ കേസ്സില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം പുറത്തുവന്നത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഥുന്‍ ഒഴികെയുള്ള പ്രതികളെ പോലീസ് അറസ്റ്റുചെയ്ത് കോടതി റിമാന്റു ചെയ്തിരുന്നു. ബോധപൂര്‍വ്വം മിഥുന്റെ അറസ്റ്റ് ഒഴിവാക്കാനായി കാലതാമസമുണ്ടാക്കുകയും തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തകരുടെ ശ്രദ്ധതിരിഞ്ഞ സമയം നോക്കി ഇയാളെ കേസ്സില്‍നിന്ന് ഒഴിവാക്കാന്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ബിജെപിയുടെ ആരോപണം. മാണിയുടെ വിജയം ഉറപ്പാക്കാനായി സിപിഎം നേതാവിന്റെ ഒത്താശ ലഭിക്കുവാന്‍ കെ.എം. മാണിയുടെ ഇടപെടലിലൂടെ പ്രതികളെ ഒഴിവാക്കി കേസ്സ് ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ബിജെപി നേതാക്കളുടെ ആരോപണം.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എസ്. ജയസൂര്യന്‍, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: