തന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാകില്ല എന്ന സോണിയയുടെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണ്.ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയില്‍ സ്വന്തം ഭര്‍ത്തൃമാതാവ് ഏകാധിപത്യ പ്രവണതകള്‍ കാട്ടിയപ്പോള്‍ അതിനു കൂട്ടു നിന്നയാളാണ് സോണിയ ഗാന്ധി.
അത് കൂടാതെ അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തോറ്റപ്പോള്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്തിന് മുമ്പ്, കാര്യങ്ങള്‍ പന്തികേടാണെന്നു മനസ്സിലായപ്പോള്‍ സ്വന്തം ഭര്‍ത്താവ് രാജീവ് ഗാന്ധിയും ഒത്ത് ഇറ്റാലിയന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയാണ് സോണിയ ചെയ്തത്.
ഒടുവില്‍ സഞ്ജയ് ഗാന്ധിയാണ് സോണിയയെയും രാജീവിനെയും തിരികെ വീട്ടില്‍ എത്തിച്ചത്. ഈ ജനാധിപത്യ രാജ്യത്തു നടന്ന സമാധാനപരമായ ഒരു അധികാര കൈമാറ്റത്തെ പോലും നേരിടാന്‍ കഴിയാതെ രാജ്യം തന്നെ വിട്ട് ഓടിപ്പോവാന്‍ ശ്രമിച്ചയാള്‍ ഇപ്പോള്‍ രാജ്യ സ്നേഹം പുലമ്പുന്നത് ഗതികേടുകൊണ്ടാണ്, നാണക്കേടാണിത്.
സോണിയ ഭാരത പൗരത്വമെടുത്തത് 1984 ല്‍ മാത്രമാണ്. 16 വര്‍ഷത്തോളം അവര്‍ എന്തു കൊണ്ടാണ് ഭാരത പൗരത്വമെടുക്കാഞ്ഞത്?
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് സോണിയയുടെ രാജ്യ സ്നേഹ ജല്പ്പനങ്ങള്..
ചിന്താശേഷിയും ഓര്‍മശക്തിയുമുള്ള മലയാളികളെ ഇത്തരം ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങില്‍ വീഴ്ത്താന്‍ പറ്റില്ല.
(എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന് രക്ഷാധികാരിയാണ് ലേഖകന്‍..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: