തിരുവനന്തപുരം: രാജ്യത്ത് വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്കുന്നുവെന്നു ചൂണ്ടിക്കാട്ടി എ.കെ. ആന്റണിയ്ക്കെതിരെ കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പു പരാതി നല്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി അദ്ധ്യക്ഷന്‍ പരാതി നല്‍കിയത്. ബിജെപി കേരളത്തില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ആന്റണിയുടെ പ്രസ്താവന സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിലാണ് ആന്റണി വിദ്വേഷ പരാമര്‍ശം ആദ്യം നടത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയ്ക്ക് അനുകൂലമാക്കാന്‍ ഒരു വിഭാഗം ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനാണ് ആന്റണി ശ്രമിച്ചതെന്നും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ അപവാദ പ്രചാരണം നടത്തിയെന്നും കുമ്മനം പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ആന്റണിക്കെതിരെ കമ്മീഷന് നടപടിയെടുക്കണമെന്നും കുമ്മനം പരാതിയില്‍ ആവശ്യപ്പെടുന്നു.
”എങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കാം. എങ്ങനെ ജനങ്ങള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ ഉണ്ടാക്കാം. എങ്ങനെ സാമുദായിക ചേരിതിരിവു ഉണ്ടാക്കാം. എങ്ങനെ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാം. ഇതു കേന്ദ്ര സര്‍ക്കാരിന്റെ, കേന്ദ്ര ഭരണ കക്ഷിയുടെ മുഖ്യ അജണ്ടയാണ്. അവര്‍ക്കു വളരാനുള്ള മണ്ണായിട്ട് അവര്‍ കാണുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം ആണ്. സാമുദായിക ധ്രുവീകരണം ആണ്. മത സ്പര്‍ദ്ധ ഉണ്ടാക്കലാണ്. മത വിദ്വേഷമുണ്ടാക്കലാണ്. അതില്‍ക്കൂടി വളരണമെന്നാണ് അവര്‍ കരുതുന്നത്. അതില്‍ ഇന്നു വരെ വിജയിക്കാത്ത ഒരു സ്റ്റേറ്റ് ആണ് കേരളം. ആ സ്റ്റേറ്റ് ആയ കേരളത്തില്‍ പോലും ഒരു വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുക, സാമുദായിക ധ്രുവീകരണം ഉണ്ടാക്കുക. ഇതാണ് ബിജെപി യുടെ ദേശീയ നേതൃത്വത്തിന്റെ അജണ്ട,” എന്നായിരുന്നു ആന്റണി പറഞ്ഞത്.
ഗുരുതരവും തികച്ചും തെറ്റായതുമായ പ്രസ്താവനയാണിത്. ബിജെപിയും അതിന്റെ നേതാക്കളും വര്‍ഗ്ഗീയവാദികളാണെന്ന് ചിത്രീകരിച്ച് കേരളത്തിലെ മതേതരമനസ്സുകളില്‍ ഭീതിയുണ്ടാക്കാന്‍ ഉള്ള ബോധപൂര്‍വ്വ ശ്രമമാണെന്ന് കുമ്മനം പരാതിയില്‍ വ്യക്തമാക്കുന്നു. എന്‍ഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളോട് മതേതര വോട്ടര്‍മാര്‍ക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള കൗശലമാണ് നടത്തിയയ്.
കേരളത്തിലെ ആരോഗ്യകരവും സമാധാനപരവുമായ അന്തരീക്ഷം തകര്‍ത്ത് വോട്ടര്‍മാരെ വിഭജിക്കാന്‍ ആന്റണി ശ്രമിച്ചതായും കുമ്മനം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: