ചേര്‍ത്തല: എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവിന് ഭീഷണി. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഡിഎ നേതാക്കള്‍ പരാതി നല്കി. സ്വീകരണ പര്യടനത്തിനിടയില്‍ സിപിഎം ഗുണ്ടകള്‍ വടിവാളുമായെത്തുകയായിരുന്നു.
പുത്തനങ്ങാടിയില്‍ നടന്ന സമ്മേളനത്തിനിടയിലാണ് വടിവാളുയര്‍ത്തി സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയത്. പ്രവര്‍ത്തകര്‍ കൂടിയതോടെ അക്രമികള്പിന്വാങ്ങി. എസ്പി ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുഹമ്മ എസ്ഐ സ്ഥലത്തെത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് ആശാരിപറമ്പില്‍ വിഷ്ണു, കൊച്ചുവെളി വിപിന്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരെയും പ്രതികളാക്കിയാണ് പരാതി നല്‍കിയത്.
പി.എസ്. രാജീവിന്റെ ജനസമ്മതിയില്‍ വിളറിപൂണ്ട സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് എന്‍ഡിഎ താലൂക്ക് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിന്റെ മറ്റിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ ഫഌക്സുകളും, ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം ഇരു മുന്നണികളെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ള ചേര്‍ത്തലയുടെ മണ്ണില്‍ പി.എസ്. രാജീവിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അടവു നയങ്ങളുമായി ഇരുമുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. തിലോത്തമന് ഒരുവട്ടം കൂടി ജയിച്ചാല്‍ മന്ത്രിയാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: