തൃശൂര്‍: കുറുമൊഴികളിലൂടെ മലയാളത്തിന്റെ സംസ്കാരം തലമുറകള്‍ക്ക് പകര്‍ന്നു നല്കിയ മഹാകവിയാണ് കുഞ്ഞുണ്ണി മാഷെന്ന് സി. രാധാകൃഷ്ണന്. ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്കാരം കവി പി.കെ. ഗോപിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളും, കവിതകളുമാണ് നാടിന്റെ സംസ്കാരത്തെ നിലനിര്‍ത്തുന്നത്. സംസ്കാരത്തെ സംരക്ഷിക്കുന്നതില്‍ എഴുത്തുകാരന് വഹിക്കുന്ന പങ്ക് വലുതാണെന്നും സി.രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന സമ്മേളനത്തില്‍ എസ്. രമേശന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. മാടമ്പ് കുഞ്ഞുകുട്ടന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.ഹരീന്ദ്രന്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. ശ്രീശൈലം ഉണ്ണികൃഷ്ണന് കുഞ്ഞുണ്ണി സ്മാരക പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ്, ഉഷ കേശവരാജ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ഗോപി മറുപടി പ്രസംഗം നടത്തി. എം.എ.അയ്യപ്പന് സ്വാഗതവും വി.എന്‍. ഹരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: