ബംഗളൂരു: ഐ.പി.എല്‍ അഞ്ചാം സീസണിലേക്കുള്ള താരങ്ങള്‍ക്കായി നടന്ന ലേലത്തില്‍ ശ്രീശാന്തിനെ രണ്ട് കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരമാവധി തുകയായ പത്ത് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ഡെക്കാന്‍ ചാര്‍ജേഴ്സിനോടു പൊരുതിയാണ് ചെന്നൈ ജഡേജയെ നേടിയത്.
അനുവദനീയമായ രണ്ടു ദശലക്ഷം ഡോളര്‍ ഇരു ടീമുകളും വിളിച്ചതിനെ തുടര്‍ന്നാണ് മുദ്രവച്ച കവറില്‍ കൂടുതല്‍ തുക രേഖപ്പെടുത്തിയ ടീമിനു ജഡേജയെ ലഭിച്ചത്. ഐ.പി.എല്ലില്‍ നിന്നു പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് താരമായിരുന്നു ജഡേജ. ഏഴ് കോടി രൂപയ്ക്ക് മഹേല ജയവര്‍ധന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായി.
ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാലര കോടി രൂപയ്ക്കു സ്വന്തമാക്കി. മുത്തയ്യ മുരളീധരനെ 1.10 കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും പാര്‍ഥിവ് പട്ടേലിനെ 3.25 കോടി രൂപയ്ക്ക് ഡക്കാന്‍ ചാര്‍ജേഴ്സും നേടി. മുതിര്‍ന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് വി.വി.എസ് ലക്ഷ്മണിന് ആവശ്യക്കാര്‍ ആരും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: