ലക്നൗ: ദളിത് സ്ത്രീയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ ഷജഹാൻപുർ ജില്ലയിലെ ഹരാവ ഗ്രാമത്തിലാണ് ദളിത് യുവതി മർദ്ദനത്തിന് ഇരയായത്. സ്ഥല സംബന്ധമായ വാക്കു തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
പ്രശ്നത്തിൽ യുവതിയുടെ വീട്ടുകാർ മറ്റൊരു സംഘവുമായി ചേരി തിരിഞ്ഞ് കലഹിച്ചിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ പുറത്ത് പോയ സമയത്ത് അക്രമി സംഘം വീട്ടിൽ അതിക്രമിച്ച് കയറുകയും യുവതിയെ പുറത്തേക്ക് വലിച്ചിറക്കുകയുമായിരുന്നു. തുടര്ന്ന് യുവതിയെ വിവസ്ത്രയാക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ഇരുമ്പ് ദണ്ഢ് ഉപയോഗിച്ച് മാരകമായി മർദ്ദിക്കുകയും ചെയ്തു.
അവശതയിലെത്തിയ യുവതിയെ അക്രമി സംഘം സമീപ പ്രദേശത്തെ അഴുക്കു ചാലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ വർഷം ഹരാവ ഗ്രാമത്തിൽ അഞ്ച് ദളിത് വനിതകളെ ഇതേ തരത്തിൽ ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയിരുന്നു. രാജ്യത്ത് ദളിതർക്കെതിരെ അനുദിനം അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം അഞ്ച് ദളിത് യുവതികളെ ഇതേ ഗ്രാമത്തിൽ ക്രൂരമായി മർദ്ദനത്തിനിരയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: