ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വോട്ടുമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബിജെപിയെ നേരിടാന്‍ ഇതാദ്യമല്ല ഇരു പാര്‍ട്ടികളും ധാരണയുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി 20 വര്‍ഷം മുന്‍പ് കേരളത്തില്‍ അക്കൗണ്ട് തുറക്കേണ്ടതായിരുന്നുവെന്നും ഇരു മുന്നണികളും തമ്മിലുള്ള വോട്ട് കച്ചവടമാണ് ഇതിന് തടസം നിന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും വെങ്കയ്യ ആവശ്യപ്പെട്ടു.
അഴിമതി മൂടിവയ്ക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈകാരിക പ്രസംഗം കേരളത്തില്‍ നടത്തിയത്. താന്‍ ഇന്ത്യക്കാരിയാണെന്ന് സോണിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെങ്കയ്യ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് സോണിയയും മന്മോഹന് സിംഗും ചേര്‍ന്നാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: