തൃശൂര്‍: ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്ന കേസുകളിലെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതിലുള്ള കാരണം ബോധിപ്പിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദേശം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
വിദേശത്തു നിന്ന് അനധികൃതമായി ഇലക് ട്രോണിക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതും ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് എംഡിയായിരുന്നപ്പോള്‍ പുസ്തകങ്ങള്‍ കത്തിച്ചതിലെ ക്രമക്കേട് തുടങ്ങിയ കേസുകള്‍ പരിഗണിച്ചപ്പോഴാണു കോടതി നിര്‍ദേശം ഉണ്ടായത്. ഈ കേസുകളുടെ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്നു ഹര്ജിക്കാരന് പി.ഡി. ജോസഫ് കോടതിയെ അറിയിച്ചു.
കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: