ബ്രഹ്മാവ്, മരീചി, യത്രി, പുലഹന്, പുലസ്ത്യന്, നാരദന്, ക്രതു, ദക്ഷന്, വസിഷ്ഠന്, തുടങ്ങിയവരെ തന്റെ മാനസപുത്രന്മാരായി സൃഷ്ടിച്ചു. മരീചിയില്‍ നിന്ന് കശ്യപന് ജനിച്ചു. ദക്ഷന് പതിമൂന്നു പുത്രിമാരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ദേവാസുരജാതികളുടെയെല്ലാം ഉദ്ഭവം. കശ്യപന് വീണ്ടും സൃഷ്ടി തുടര്‍ന്നു. മനുഷ്യന്, പശു, മറ്റു മൃഗങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളായിരുന്നു കശ്യപസൃഷ്ടികള്‍.
ബ്രഹ്മാവിന്റെ പാതിമെയ്യില്‍ വലത്തുഭാഗത്തുനിന്ന് സ്വായംഭുവ മനുവും ഇടതുഭാഗത്തുനിന്നും ശതരൂപയും ആവിര്‍ഭവിച്ചു. അവരുടെ മക്കളാണ് ഉത്താനപാദനും പ്രിയവ്രതനും. അവര്‍ക്ക് മൂന്നു പെണ്മക്കള് ഉണ്ടായിരുന്നു. ബ്രഹ്മാവ് ഇങ്ങനെയുള്ള സൃഷ്ടികള്‍ ചെയ്തശേഷം സുമേരു പര്‍വ്വതത്തിന്റെ മുകളിലായി ബ്രഹ്മലോകത്തെ സൃഷ്ടിച്ചു.
ഭഗവാന് വിഷ്ണുവാകട്ടെ തന്റെ വാമഭാഗമായ ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കാന്‍ വൈകുണ്ഠം നിര്‍മ്മിച്ചു. പരമശിവന് തനിക്കായി കൈലാസം സൃഷ്ടിച്ചു. കൈലാസത്തില്‍ കിങ്കരന്മാരായി ഭൂതഗണങ്ങളെയും സൃഷ്ടിച്ച് ഭാഗവാനവിടെ സദാ ധ്യാനമഗ്നനായിക്കഴിഞ്ഞു.
മേരുശിഖിരത്തിലാണ് ഇന്ദ്രന്റെ ആസ്ഥാനമായ സ്വര്‍ഗ്ഗം. നാനാവിധ രത്നങ്ങളാല്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ഗ്ഗലോകം ത്രിവിഷ്ടപമാണ്. പാലാഴിമഥനവേളയില്‍ ലഭ്യമായ പാരിജാതം, ഐരാവതം (ആന), ഉച്ചൈശ്രവസ് (കുതിര), കാമധേനു, രംഭാദികളായ അപ്സരസ്സുകള്‍, ഇങ്ങനെയുള്ള ദിവ്യജീവികള്‍ സ്വര്‍ഗ്ഗത്തിനു മോടി കൂട്ടി.
ധന്വന്തരിയും, ചന്ദ്രനും പാലാഴി മഥനത്തില്‍ നിന്നും ഉത്ഭവിച്ചവരാണ്. അവരും സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കുന്നു. പൊതുവില്‍ മനുഷ്യര്‍, ദേവന്മാര്, മൃഗങ്ങള്‍ എന്നിങ്ങനെ മൂന്നു തരമാണ് സൃഷ്ടികള്‍. കര്മ്മാനുസാരിയായി അണ്ഡജം (മുട്ടയില്‍ നിന്നും), സ്വേദജം (വിയര്‍പ്പില്‍ നിന്നും), ഉദ്ബിജം (പൊട്ടിമുളച്ച്), ജരായുജം (പ്രസവിച്ച്) എന്നിങ്ങനെ നാലുതരമാണ് ജീവസൃഷ്ടികള്‍. ഇങ്ങനെയുള്ള വൈവിദ്ധ്യതയാര്‍ന്ന സൃഷ്ടികളുണ്ടാക്കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര് സസുഖം വാണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: