കൊല്ലം: വിഎസ് അച്യുതാനന്ദന് മറവി രോഗം ബാധിച്ചിരി ക്കുകയാണെന്നും അതിനാലാണ് പഴയകാര്യങ്ങള്‍ മാത്രം പറയുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ മൈക്രോ ഫിനാന്‍സ് അംഗങ്ങളുടെ കുടുംബയോഗത്തില്‍ സംസാരി ക്കുകയാ യിരുന്നു വെള്ളാപ്പള്ളി.
അച്യുതാനന്ദന് കഴിഞ്ഞ കുറെ ദിവസ ങ്ങളായി നടത്തുന്ന സംഭാഷണങ്ങള്‍ അദ്ദേഹത്തിന് മറവി രോഗമാ ണെന്നുള്ളതിന്റെ വ്യക്തമായ സൂചന നല്കുന്നു. സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെ പേര് പോലും പ്രസംഗങ്ങളില്‍ മറക്കുന്നയാളായി അദ്ദേഹം മാറിയിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
തന്നെയല്ല ജയിലിലടയ്ക്കേണ്ടത്, 200 കോടിയുടെ അഴിമതി നടത്തിയ വിഎസിന്റെ മകനെയാണ്. ഇരുപത് വര്‍ഷമായി ചുമതല വഹിക്കുന്ന താന്‍ സമുദായത്തിന്റെ ഒരു രൂപ ടിഎ ആയോ ഡിഎ ആയോ മറ്റ് ആനുകൂല്യങ്ങളായോ എടുത്തിട്ടില്ല. തനിക്ക് സ്വത്ത് എങ്ങനെ ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം.
എന്നാല്‍ വി.എസിന് ഇത്രയുമധികം സ്വത്ത് എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
നരേന്ദ്രമോദി എത്തുന്നിടങ്ങളിലൊക്കെ പതിനായിരങ്ങള്‍ കൂടുമ്പോള്‍ സോണിയ ഗാന്ധിയും മറ്റു നേതാക്കളും എത്തുമ്പോള്‍ ജനം എത്താത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സുശീലന് അദ്ധ്യക്ഷത വഹിച്ചു. എ. സോമരാജന് സ്വാഗതം പറഞ്ഞു, മൈതാനം വിജയന്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. സദാശിവന്, സുഭദ്ര ഗോപാലകൃഷ്ണന്, ചന്ദ്രന്, സജി ബാബു, സഹദേവന്, വിശ്വംഭരന്, ശോഭനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: