ആലപ്പുഴ: സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വീട്ടില്‍ക്കയറി ഭീഷണി മുഴക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ബിജെപി പ്രവര്‍ത്തകനും വിരമിച്ച എസ്ഐയുമായ മുഹമ്മ കുറ്റിപ്പുറം സ്വദേശിയാണ് പരാതിക്കാരന്.
ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഏഴുമണിക്ക് വീട്ടിലെത്തിയ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയതോടെ ഇവര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യമായ പദങ്ങള്‍ പ്രയോഗിച്ചെന്നുമാണ് പരാതി. ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. മാരാരിക്കുളം പോലീസ് കേസെടുത്തു.
അതിക്രമിച്ച് കയറല്‍, അശ്ലീല പദങ്ങള്‍ ഉപയോഗിക്കല്‍, വോട്ടുചെയ്യാനായി ഭീഷണിപ്പെടുത്തുകയും അവിഹിതമായ സ്വാധീനം ചെലുത്തുകയും ചെയ്യല്‍ തുടങ്ങി ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: