മുഹമ്മ: പ്ലസ്ടുഫലം അറിയാന്‍ കാത്തുനില്‍ക്കാതെ അപകടത്തില്‍പെട്ട് മരണത്തിന് കീഴടങ്ങിയ മിന്നുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രിയോടെ പൊള്ളേത്തൈ തിരുകുടുംബ ദേവാലയത്തില്‍ സംസ്ക്കരിച്ചു. കാട്ടൂര്‍ ഹോളിഫാമിലി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ അറയ്ക്കല്‍ മൈക്കിള്‍-അന്നം ദമ്പതികളുടെ മകള്‍ മിന്നു(ആന്മിഥില-19)ആണ് ചൊവ്വാഴ്ച രാത്രി സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞത്.
ഞായറാഴ്ച രാത്രി ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സേലം ഓമല്ലൂര്‍ ആര്‍പി ചെട്ടിപ്പട്ടി ട്രോളിംഗിന് സമീപം ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞാണപകടം. തോള്‍ഭാഗം അറ്റുപോയ മിന്നുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മാതാപിതാക്കളായ അന്നവും മൈക്കിളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം അവധിക്കാലം ചെലവഴിക്കാന്‍ ബംഗളുരുവിലെ സഹോദരന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് ദാരുണമായ അന്ത്യമുണ്ടായത്. ഹോളിഫാമിലി എച്ച് എസ് എസിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാളായ മിന്നു നൃത്തം ഉള്‍പ്പെടേയുള്ള കലകളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. പ്ലസ്ടുവിന് മൂന്ന്എപ്ലസും മൂന്ന് എയും നേടി ഉന്നത വിജയമാണ് മിന്നുവിന് ലഭിച്ചത്. സഹോദരങ്ങള്‍ മിന്റക്സ് മൈക്കിള്‍, മെല്വിന്മൈക്കിള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: