ന്യൂദല്‍ഹി: വരള്‍ച്ച സംബന്ധിച്ച നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശ രേഖ നവീകരിക്കാനും പുതിയ ദേശീയ നയം രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. വരള്‍ച്ചയടക്കം മോശം കാലാവസ്ഥ മുന്‍കൂട്ടി അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടാകണം. മുന്‍കൂട്ടി അറിയിക്കാന്‍ സമയ ക്രമം നിശ്ചയിക്കണം. കോടതി പറഞ്ഞു.വരള്‍ച്ച സംബന്ധിച്ച് കൃത്യമായ ദേശീയ നയം വേണമെന്നാവശ്യപ്പെട്ട് ഒരു സര്‍ക്കാരിതര സംഘടന നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം.
വരള്‍ച്ചയടക്കമുള്ള ദേശീയ ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക സേനയെ നിയോഗിക്കണം. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ പദ്ധതി തയ്യാറാക്കണം, അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ പ്രത്യേക നിധിയും (ഫണ്ട്) രൂപീകരിക്കണം. കോടതി പറഞ്ഞു.
ബീഹാര്‍, ഗുജറാത്ത്, ഹരിയാന ചീഫ് സെക്രട്ടറിമാരും കേന്ദ്ര കൃഷി സെക്രട്ടറിയും യോഗം ചേര്‍ന്ന് വരള്‍ച്ച പോലുള്ളവ ചര്‍ച്ച ചെയ്ത് വിലയിരുത്തണം. വരള്‍ച്ച പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഏക രൂപം നല്‍കണം.
ഇക്കാര്യങ്ങളില്‍ നടപടികള്‍ എടുക്കുമ്പോള്‍ കര്‍ഷക ആത്മഹത്യ, മാനസിക സമ്മര്‍ദ്ദം, മറ്റു സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവയും കണക്കിലെടുക്കണം. കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി രണ്ടു വര്‍ഷം മഴ കുറഞ്ഞതിനെത്തുടര്‍ന്ന്256 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
പത്തു സംസ്ഥനങ്ങളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹന് കോടതിയില്‍ അവതരിപ്പിച്ചു. 33 കോടിയിലേറെപ്പേര്‍ താമസിക്കുന്ന 256 ജില്ലകളിലെ അവസ്ഥയാണ് കോടതിയെ അറിയിച്ചത്. വരള്‍ച്ച പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് യാെതാരു പങ്കുമില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. അതിന് അധികാരമില്ലെങ്കില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഉപദേശം നല്കി അവരെക്കൊണ്ട് നടപടി എടുപ്പിക്കണം. കോടതി തുടര്‍ന്നു.
മഹാരാഷ്ട്രയടക്കം പല സംസ്ഥാനങ്ങളും കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. പ്രത്യേക ട്രെയിനില്‍ കേന്ദ്രം വെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: