ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലെ സര്‍ദാറില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. 60തോളം ആളുകള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാവിലെ 10മണിക്കായിരുന്നു സ്ഫോടനം. സര്‍ദാര്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലറിന് സമീപം നിര്‍ത്തിയ എസ്യുവിയിലാണ് സ്ഫോടനം നടന്നത്. തിരക്കുള്ള സമയത്താണ് സ്ഫോടനം നടന്നത് എന്നതിനാല്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഷിയ സൈന്യത്തെ തകര്‍ക്കുന്നതിനായി നടന്ന ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ നഗരത്തില്‍ തീവ്ര സുന്നി വിഭാഗക്കാര്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ 70പേരോളം കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാഗ്ദാദില്‍ സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ബാഗ്ദാദിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഭരണം കൈയ്യാളുന്നത് ഭീകരസംഘടനകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: