ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം പുതിയ പദ്ധതിരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനാണ് പദ്ധതിരേഖ സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ചേരുന്ന പൊതുനിക്ഷേപക ബോര്‍ഡ് യോഗം പദ്ധതിരേഖ പരിഗണിക്കും.
വിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അഭിപ്രായം തേടിയ ശേഷമായിരിക്കും പൊതു നിക്ഷേപ ബോര്‍ഡിന്റെ യോഗം ചേരുക. പൊതുനിക്ഷേപക ബോര്‍ഡ് യോഗം ചേരുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര നഗരവികസന സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
വിപി.ഐ.ബിക്ക് മുന്നോടിയായി നഗരവികസന മന്ത്രാലയം തയ്യാറാക്കുന്ന നോട്ട് ധനമന്ത്രാലയത്തിന്റെ പരിഗണയ്ക്ക് അയയ്ക്കും. പി.ഐ.ബി അംഗീകരിച്ച ശേഷമാണ് പദ്ധതി കേന്ദ്രമന്ത്രിസഭ പരിഗണിക്കുക. കൊച്ചി മെട്രോയില്‍ മൂന്നു കോച്ചുകള്‍ക്കു പകരം ആറു കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാനാണ തീരുമാനിച്ചിട്ടുള്ളത്.
മൂന്നു കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാനാണ് ആദ്യം നിശ്ചയിച്ചത്. ഭാവിയിലെ തിരക്കു കണക്കിലെടുത്ത് കോച്ചുകളുടെ എണ്ണം ആറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: