വൈക്കം: പ്രചാരണ രംഗത്ത് ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണഠന്‍ മാസ്റ്റര്‍ മൂന്നേറുന്നു. എല്‍ഡിഎഫിന് സ്വാധിനം ഉണ്ടായിരുന്ന വെച്ചൂര്‍, തലയാഴം മേഖലയില്‍ പ്രചാരണം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും വെച്ചൂര്‍ മേഖലയില്‍ കുടിവെള്ളമെത്തിക്കാന്‍ ഇതുവരെ കഴിയാതിരുന്നതും നാട്ടിലെ പ്രധാന തൊഴില്‍ മേഖലയായ നെല്‍കൃഷിയോട് കാണിച്ച അവഗണനയും വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുവാന്‍ പ്രധാന കാരണമായത്. എറ്റവും കൂടുതല്‍ പ്രാവശ്യം വെച്ചൂര്‍,തലയാഴം പഞ്ചായത്തുകള്‍ ഭരിച്ചത് എല്‍ഡിഎഫായിരുന്നു ഇന്ന് കേരളത്തിലെ ഏറ്റവും പിന്നോക്കത്തില് നില്ക്കുന്ന പഞ്ചായത്ത് ഇതു രണ്ടുമാണ്. എല്‍ഡിഎഫിലെ നേതാക്കന്മാര് തമ്മിലുള്ള ആഭിപ്രായ ഭിന്നത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്ത സാരമായി ബാധിച്ചിട്ടുണ്ട്. പല പ്രമുഖ നേതാക്കന്മാരും പ്രചരണ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഡിഎഫില്‍ പണം വിനയോഗിക്കുന്നതു സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിതുടരുകയാണ്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പ്രചരണത്തിന്റെ ഭാഗമായി എ.കെ ആന്റണി വന്നപ്പോള്‍ നൂറില്‍ താഴെമാത്രമാണ് പ്രവര്‍ത്തകര്‍ എത്തിയതും യുഡിഎഫ് കേന്ദ്രത്തെ ഞെട്ടിച്ചു.
തോട്ടകംപള്ളിയില് നിന്നും ആരംഭിച്ച പര്യടനം ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി. മിത്രലാല്‍ ഉല്‍ഘാടനം ചെയ്തു. തോട്ടകം, കൊതവറ, മാടപ്പള്ളി, കൂവം, ഉല്ലല എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നീലകണ്ഠന് മാസ്റ്റര്‍ സന്ദര്‍ശനം നടത്തി. വൈകിട്ട് ഉല്ലലയില്‍ പര്യടനം സമാപിച്ചു. പ്രചാരണത്തില്‍ ഏറെ മുന്നില്‍ നില്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിലാണ്ഠന് മാസ്റ്റര്‍ ഇന്ന് ബ്രഹ്മമംഗലം, വടകര മേഖലയില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: