കൊച്ചി: പട്ടിണി രാജ്യമായ സൊമാലിയയിലേതിനു തുല്യമാണ് കേരളത്തിലെ വനവാസി കുട്ടികളുടെ മരണസംഖ്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സത്യം മനസിലാക്കിയുള്ളത്. വയനാട്ടില്‍ മാത്രം 2012 മുതല്‍ 2015 നവംബര്‍ വരെ മരണമടഞ്ഞത് 264 വനവാസിക്കുട്ടികളാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
അട്ടപ്പാടിയിലേയും ഇടുക്കി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വനവാസികോളനികളിലെയും ശിശു മരണങ്ങള് കൂടി കണക്കിലെടുത്താല്‍ സംഖ്യ ഉയരും. ഈ വര്‍ഷത്തെ കണക്ക് ഇതിലുള്പ്പെടുത്തിയിട്ടുമില്ല.
ഈ സമയത്ത് വയനാട്ടില്‍ പ്രസവാനന്തരം 67 അമ്മമാരാണ് മരിച്ചത്. അവരില്‍ 46 പേര് വനവാസി അമ്മമാരായിരുന്നു.
2011ല്‍ 41 വനവാസിക്കുട്ടികളും 2012ല്‍ 46 വനവാസി കുട്ടികളും 2013ല്‍ 74 വനവാസിക്കുട്ടികളുമാണ് മരിച്ചത്. മിക്കവയും പോഷകാഹാരക്കുറവു കൊണ്ടുള്ള മരണങ്ങളും. ഭക്ഷണമില്ലായ്മ, പോഷകാഹാരക്കുറവ്, രോഗങ്ങള്‍, ശരിയായ ചികില്‍സയുടെ അഭാവം എന്നിവയെല്ലാം വനവാസി കോളനികളില്‍ വ്യാപകമാണ്.
പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ
തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അപഹസിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. പ്രധാനമന്ത്രി പ്രസംഗിച്ചത് ഇതുമാത്രമാണ്.
യഹാം കേരള് കീ ജന്‍ജാതി ജനത. ഉസ്മേം ജോ ചൈല്‍ഡ് ഡെത്ത് റേറ്റ് ഹേ സൊമാലിയാ സേ ഭീ സ്ഥിതി ഖതര്‍നാക് ഹേ..
അതായത്, കേരളത്തിലെ പട്ടിക വര്‍ഗക്കാരിലെ (വനവാസി) ശിശുമരണം സൊമാലിയയേക്കാള്‍ അപകടകരമാണ്.
ഇത് കേരളത്തെ അപഹസിക്കുന്നതല്ല, പച്ചയായ സത്യമാണ്.
പേരാവൂരിലെ സൊമാലിയ… പേരാവൂര്‍ പഞ്ചായത്തിലെ തിരുവോണപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്ന മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം ശേഖരിക്കുന്ന അമ്പലക്കുഴി കോളനിയിലെ വനവാസി ബാലന്മാര്. പേരാവൂര്‍ പഞ്ചായത്തിലെ 9, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് അമ്പലക്കുഴി കോളനി. ഇതില്‍ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗവും 13ല്‍ സിപിഎം അംഗവുമാണ് ജനപ്രതിനിധി. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ എംഎല്‍എ: സിപിഎമ്മിലെ കെ.കെ.ശൈലജയായിരുന്നു.
ഇതിന്റെ വാര്‍ത്ത വിവിധ മാധ്യമങ്ങള്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു (ഫയല്‍ ഫോട്ടോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: