തിരുവനന്തപുരം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ കുറ്റക്കാരായ ഉന്നതരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്ര ഭാരവാഹികളെ പിടികൂടിയെന്നല്ലാതെ കേസില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ദുരന്തത്തിനു കാരണക്കാരാണ്. അതുകൊണ്ട് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നുവെന്നാണ് ക്ഷേത്രഭാരവാഹികളുടെ മൊഴി. അത് ആരു നല്കി. ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് പോലീസ് ഇടപെടാതിരുന്നത് എന്നെല്ലാം വ്യക്തമാകേണ്ടതുണ്ട്. ദുരന്തത്തില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. സഹായം വാഗ്ദാനം ചെയ്തുവെങ്കിലും വെറും പ്രഖ്യാപനത്തിലൊതുങ്ങി. ദുരന്തത്തിനിരയായ എല്ലാവര്ക്കും അടിയന്തരമായി സഹായമെത്തിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: