തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെയും കമ്മ്യൂണിസത്തെയും തുടച്ചു നീക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് ദേശീയ വക്താവ് സെയ്ദ് ഷാനവാസ് ഹുസൈന്. സംസ്ഥാനത്ത് ബിജെപി മൂന്നാം ബദല്‍ വളര്‍ന്നുകഴിഞ്ഞു. ബംഗാളില്‍ യച്ചൂരിയും രാഹുലും ബുദ്ധദേവും പരസ്യമായി ഒരുമിച്ച് ഒരു മാല സ്വീകരിക്കുന്നു. കേരളത്തില്‍ രഹസ്യമായി സഖ്യം ചേരുന്നു. ഈ ഒത്തുകളിക്കെതിരെ ജനം ബിജെപി എന്ന ഓപ്ഷനായിരിക്കും സ്വീകരിക്കുക. ബിജെപി ഭരണം കയ്യാളിയാല്‍ മാത്രമേ വികസനം സാധ്യമാകു എന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
അഴിമതിയുടെ കാര്യത്തില്‍ മന്മോഹന് സര്‍ക്കാരിനെ വെല്ലുന്നതാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരെന്നും ഷാനവാസ് ഹുസൈന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് അപമാനകരമായ പേരാവൂര്‍ സംഭവം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും തിരിഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ പട്ടികജാതിവിഭാഗം അനുവഭിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. യുവാക്കള്‍ ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്നതുകൊണ്ടാണ് കേരളത്തിലെ സാമ്പത്തിക അടിത്തറ തകരാതിരുന്നത്. മറിച്ചെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന പ്രതിഷേധം ഇടത് വലത് മുന്നണികളുടെ അജണ്ടയാണ്.
ബിജെപിക്കെതിരെ എ.കെ. ആന്ണണി നടത്തുന്ന പ്രസ്താവനകള്‍ ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ്. ലോകത്ത് നടന്ന എല്ലാ ഭീകരാക്രമണങ്ങളെയും അപലപിച്ച നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: