നെയ്യാറ്റിന്‍കര: നിരവധി വര്‍ഷങ്ങളായി നെയ്യാറ്റിന്‍കര മാറിമാറി ഭരിച്ച ഇടതുവലതു ഭരണകര്‍ത്താക്കള്‍ നെയ്യാറ്റിന്‍കര കളത്തുവിള അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് നല്‍കിയത് ദുരിതം മാത്രം. മുപ്പത്തിരണ്ട് വ
ര്‍ഷം പഴക്കമുള്ള അംഗന്‍വാടിക്ക് ഇന്നേവരെ വെള്ളവും വെളിച്ചവും നല്കാന് ഇവിടെ നിന്ന് ജയിച്ച എംഎല്‍എമാര്‍ക്കോ നഗരസഭാ ഭരണകര്ത്തക്കള്ക്കോ ഇന്നേവരെ സാധിച്ചിട്ടില്ല.
അഞ്ചുവര്‍ഷം നെയ്യാറ്റിന്‍കര എംഎല്‍എയായ ആര്. സെല്‍വരാജ് സ്വകാര്യസ്കൂളുകള്ക്കു വരെ സൗജന്യബസുകള് വിതരണം ചെയ്തിട്ടും കളത്തുവിള അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കുടിവെള്ളത്തിനായുള്ള ചെറുപദ്ധതിപ്പോലും നടപ്പിലാക്കിയില്ല. വേനല്‍ചൂടില്‍ കുടിവെള്ളവും ഫാനുമില്ലാതെയാണ് ഈ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ വര്‍ഷങ്ങളായി വെള്ളവും വെളിച്ചവുമില്ലാതെ അധികൃതരുടെ അനാസ്ഥമൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍ സ്കൂളുകളും അംഗന്‍വാടികളും നെയ്യാറ്റിന്‍കരയിലുണ്ട്. അതൊക്കെയും അടച്ചു പൂട്ടലിന്റെ വക്കിലുമാണ്. അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച അംഗന്‍വാടിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ രഞ്ചിത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നേതാക്കളായ അനൂപ്, സി. ഹരികൃഷ്ണന്, പത്മകുമാര്‍, ശിവകുമാര്‍, അജി, സുജിന്‍, ശിവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: