കൊട്ടാരക്കര: നെടുവത്തൂരിന്റെ ഗ്രാമവീഥികള്‍ ഇന്നലെ കാവിയണിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഒരു കാലത്ത് ചുവപ്പിന്റെ കേന്ദ്രങ്ങളായിരുന്ന കോട്ടാത്തലയും വല്ലവും പുല്ലാമലയുമെല്ലാം കാവിക്ക് വഴിമാറുന്ന കാഴ്ചയായിരുന്നു എവിടെയും. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകള്‍ അണിനിരക്കുന്നത് എതിരാളികളെ അമ്പരപ്പിച്ചു.
ബിജെപിയുടെയും ബിഡിജെഎസിന്റേയും ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല എല്ലായിടത്തും സ്ഥാനാര്‍ത്ഥിയെ കാണാനും സ്വീകരിക്കാനും വലിയൊരു നിരതന്നെ എത്തിയിരുന്നു. രാവിലെ 8.30ന് വെണ്ടാര്‍ മനക്കരകാവില്‍ നിന്നും എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി ജി. വിശ്വംഭരനാണ് സ്വീകരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. നാടിന്റെ മുന്നേറ്റത്തിന് എന്‍ഡിഎയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വല്ലവന്കരയിലെ സ്വീകരണ പരിപാ ടികള്‍ക്ക് ആവേശം വിതറുന്നതായിരുന്നു. വിശ്വകുമാര്‍, ജെ. വേണുഗോപാല്‍, അനീഷ്, ബാബു, ഗോപിനാഥന്, ശരത് ചന്ദ്രന് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. 52 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പ്രചാരണം അന്നൂരില്‍ സമാപിച്ചു.
നേതാക്കളായ അഡ്വ.പി. അരുള്‍, സി. വിജയകുമാര്‍, ചിറ്റയം രാമചന്ദ്രന്, മാലയില്‍ അനില്‍, അണ്ടൂര്‍ രാധാകൃഷ്ണന്, ചാലൂക്കോണം അജിത്ത്, പൂത്തൂര്‍ രാജേഷ്, രാജഗോപാല്‍, കലാധരന്‍, ഭാസ്കരപിള്ള, ദീലീപ്, ബിജുദാസ്, ധന്യവല്ലം, ഗ്രാമപഞ്ചായത്തംഗങ്ങളായ വിദ്യ കരുവായം, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. ഇന്ന് ഉമ്മന്നൂര്‍ പഞ്ചായത്തിലെ പര്യടനത്തോടെ സ്വീകരണം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: