കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം തുറന്ന് കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് സി.കെ.ജാനു.
അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ അഭിമാനമെന്ന വാക്ക് പോലും ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്ത തരത്തില്‍ അധപതിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ അപമാനമെന്നും കേരളത്തിലെ ആദിവാസികളുടെ നരകജീവിതത്തെ തുറന്ന ചര്‍ച്ചക്ക് വിഷയമാക്കിയ പ്രധാനമന്ത്രിയിലാണ് ആദിവാസികളുടെ വിശ്വാസമെന്നും സി.കെ.ജാനു പറയുന്നു.
മോദി കേരളത്തെ അപമാനിച്ചുവെന്ന് ആരോപിച്ച മുഖ്യമന്ത്രിക്ക് തന്റെ ഫേസ്ബുക്ക് പേജിലാണ് ജാനു മറുപടി നല്‍കിയത്. അട്ടപ്പാടിയില്‍ മരിച്ചു വീഴുന്ന ആദിവാസി കുട്ടികളുടെ രക്തത്തില്‍ ഭരണാധികാരിയായ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ജാനു ഭൂമിയില്ലാതെ, വീടില്ലാതെ, ഭക്ഷണമില്ലാതെ നരകിക്കുന്ന പതിനായിരക്കണക്കിന് ആദിവാസികള്‍ക്ക് എന്ത് അഭിമാനമാണ് അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയതെന്നും ചോദിക്കുന്നു.
മൃതദേഹം മറവ് ചെയ്യാന്‍ വീട് പൊളിക്കേണ്ടി വരുന്ന, മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തെരയേണ്ടി വരുന്ന, ഏറിയാല്‍ ഒറ്റമുറി വീടിന്റെ ഔദാര്യത്തിലൊതുങ്ങുന്ന ഞങ്ങള്‍ ഏത് കേരളത്തെ ഓര്‍ത്താണ് അഭിമാനിക്കേണ്ടത്. അതോ കേരളത്തിന്റെ അഭിമാനമെന്ന് പറയുമ്പോള്‍ അതില്‍ ആദിവാസികള്‍ ഇല്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. ജാനു തുടരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രികേരളത്തിൽ നൂറ് സോമാലിയകൾ ഞാൻ കാണിച്ചു തരാം പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്ന്…
Posted by C.K.Janu on Thursday, May 12, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: