ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി നാലുനാള്‍ മാത്രം, വികസനത്തില്‍ അവഗണനയിലാണ്ടു കിടന്ന ആലപ്പുഴയെ വികസന പന്ഥാവിലേക്ക് നയിച്ച മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് മറക്കാനുകുമോ?. ഒരു ജനപ്രതിനിധി പോലും ബിജെപിക്ക് ഇല്ലാതിരുന്നപ്പോഴാണ് വന്‍ പദ്ധതികള്‍ ആലപ്പുഴയ്ക്ക് കേന്ദ്രം സമ്മാനിച്ചത്. എന്‍ഡിഎയ്ക്ക് ജനപ്രതിനിധികള്‍ ഇവിടെ നിന്നും ഉണ്ടായാല്‍ ജില്ലയുടെ വികസന മുരടിപ്പ് അവസാനിക്കുമെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തന്നെ വ്യക്തമാക്കുന്നു. ആലപ്പഴ ബൈപ്പാസിന് പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ദൃഢ നിശ്ചയം മറ്റൊരു സ്വപ്ന പദ്ധതി കൂടി ആലപ്പുഴയില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജില്‍ 150 കോടി രൂപയുടെ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൂവണിയുന്നത് പിന്നാക്ക ജില്ലയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങള്‍. രണ്ടു മാസം മുന്‍പ് കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ ശിലാസ്ഥാപനം നിര്‍വഹിച്ചു. ആലപ്പുഴയ്ക്ക് ആര്‍സിസിയോ കാന്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക സംവിധാനമോ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കി നല്‍കാനും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.എയര്‍കണ്ടീഷന്‍ ചെയ്ത ഐസി യൂണിറ്റില്‍ 50 കിടക്കകളും 200 സാധാരണ കിടക്കകളുമുണ്ട്. കാര്‍ഡിയോളജി, കാര്‍ഡിയോ തെറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രിനോളജി എന്നിവയ്ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന് തിയേറ്ററുകളാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിക്കുക.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാലു നില ബ്ലോക്കില്‍ നാല് ലിഫ്റ്റുകള്‍, എക്സ്റേ, സിടി സ്കാന്‍, എംആര്‍ഐ, അള്‍ട്രാ സൗണ്ട് സ്കാന്‍, ലബോറട്ടറികള്‍, സിഎസ്എസ്ഡി തുടങ്ങിയ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആകെ അടങ്കലായ 150 കോടി രൂപയില്‍ 120 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണ്. 18 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി നിലവാരം ഉയര്‍ത്തുന്ന ആശുപത്രികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പണികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ അടിസ്ഥാന സൗകര്യ വികസന വിഭാഗമായ എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക്ക് സര്‍വീസ് ലിമിറ്റഡിനാണ് (എച്ച്ഐടിഇഎസ്) നിര്‍മ്മാണച്ചുമതല. 14,100 ച.മീറ്റര്‍ വിസ്തൃതിയിലാണ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ തകര്‍ത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള പരിശ്രമം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ശതകോടികള്‍ അനുവദിച്ച് വന്‍വികസന കുതിപ്പിന് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നത്. കുട്ടനാട്ടിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടാന്‍ എന്തെങ്കിലും ചെയ്ത ത് കേന്ദ്രസര്‍ക്കാരാണ്. ഇതിനായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടി( ഐഡബ്ല്യുഎംപി) യിലൂടെ 229 മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇതില്‍ 200 മഴവെള്ള സംഭരണികളും നിറഞ്ഞിട്ടുണ്ട്. 5,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണികളാണ് നിര്‍മ്മിച്ചിട്ടുള്ളത്.
കൈനകരി പഞ്ചായത്തിന്റെ സി-ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങള്‍, നെടുമുടി ഗ്രാമപഞ്ചായത്തിന്റെ 1, 2, 3, 4, 15 വാര്‍ഡുകള്‍, ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ 1, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല ലഭ്യതയും ശുദ്ധജല സ്രോതസുകളും കുറവാണ്. മഴവെള്ളം പരമാവധി സംഭരിച്ച് ഉപയോഗിക്കുക മാത്രമാണ് ആശ്രയം. പാത്രങ്ങളിലും ടാങ്കുകളിലും മറ്റും മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു പോകുകയാണ് പതിവ്. പിന്നീടുള്ള ശുദ്ധജല ആവശ്യത്തിന് തോടുകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ ഉള്ള വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത.് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് സംയോജിത നീര്‍ത്തട പരിപാലനപരിപാടിയിലൂടെ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്.
270 മഴവെള്ള സംഭരണികളാണ് ആകെ നിര്‍മ്മിക്കുന്നത്. 41 മഴവെള്ള സംഭരണികളുടെ നിര്മ്മാണാനുബന്ധപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വേനല്‍മഴയ്ക്ക് മുന്‍പ് സംഭരണികള്‍ പൂര്‍ത്തിയാക്കി ജലം സംഭരിക്കാനുള്ള ശ്രമത്തിലാണ് ചമ്പക്കുളം ഐഡബ്ല്യുഎംപി വ്യക്തിഗതമായും മൂന്ന്, അഞ്ച് വീടുകള്‍ക്ക് ഒരു മഴവെള്ള സംഭരണി എന്ന നിലയിലും തുരുത്തുകളിലും സ്കൂളുകളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു മഴവെള്ള സംഭരണിക്ക് 41,150 രൂപയാണ് ചെലവു വരുന്നത്.
ഇതില്‍ അഞ്ചു ശതമാനം ഉപഭോക്താവില്‍ നിന്നുള്ള വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്. ജില്ലയില്‍ നിന്നും നാല് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും അവഗണനയുടെ പടുകുഴിയിലായിരുന്ന ജില്ലയ്ക്ക് മോദി സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കുകയാണ്. ചേര്‍ത്തലയിലെ ഫുഡ്പാര്‍ക്ക്, ആലപ്പുഴ ബൈപ്പാസ് തുടങ്ങി വികസന പദ്ധതികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: