ന്യൂദല്‍ഹി: വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ദല്‍ഹി നഗരം അധികം താമസിയാതെ മുന്‍പന്തിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഈ കണ്ടെത്തല്‍.
നിലവില്‍ വായു മലിനീകരണം ഏറ്റവും അധികമുള്ള നഗരമെന്ന ടാഗ് അണിയേണ്ടി വന്നിട്ടില്ലെങ്കിലും ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഭാവിയില്‍ തലസ്ഥാനത്തിന് ഈ ഗതികേട് ചുമക്കേണ്ടിവരും.
ദല്‍ഹിയെ കൂടാതെ ഗ്വാളിയാര്‍, അലഹബാദ്, പാറ്റ്ന, റായ്പൂര്‍, ലുദിയാന എന്നീ അഞ്ച് ഭാരത നഗരങ്ങളും ഡബ്ല്യുഎച്ച്ഒയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവിലെ പട്ടികയനുസരിച്ച് വായു മലിനീകരണം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ഇറാനിലെ സാബോളിലാണ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ഗ്വാളിയാറും അലഹബാദുമാണുള്ളത്. അതേസമയം പാറ്റ്നയും റായ്പൂറും ആറും ഏഴും സ്ഥാനങ്ങളിലാണ്.
2010 മുതല്‍ 2015 വരെയായി നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തലുകള്‍. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ ഈ വിവരങ്ങള്‍ക്കും പഴക്കം വന്നിരിക്കുന്നെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: