ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് നടത്താന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് സോണിയ തന്നെയെന്ന് ദുബായില്‍ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരന് മൈക്കിള്‍ ക്രിസ്റ്റീന്‍. ഒരു സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു സമ്മതിച്ചത്.
വിഐപി ഹെലിക്കോപ്ടര്‍ ഇടപാടില്‍ ചാലകശക്തി മിസിസ് ഗാന്ധിയാണെന്നും അവര്‍ എംഐ എട്ട് കോപ്ടറില്‍(പഴഞ്ചന്‍) യാത്ര ചെയ്യില്ലെന്നും ഉള്ള കുറിപ്പ് ഞാന്‍ തന്നെയാണ് എഴുതിയത്. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്, വിനയ് സിങ് എന്നിവരുടെ പേരുകളും ആ കുറിപ്പിലുണ്ട്. സോണിയയാണ് ചാലകശക്തിയെന്ന് ഞാന്‍ പറഞ്ഞത് ശരിയാണ്. പക്ഷെ അത് സമ്മര്‍ദ്ദം ചെലുത്തലായിരുന്നു. അത് കോഴക്കുവേണ്ടിയല്ലെന്നും മൈക്കിള്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഭരണഘടനാപരമായി ഒരു സ്ഥാനവും വഹിക്കാത്ത, സര്‍ക്കാരില്‍ ഒരു പദവിയും ഇല്ലാതിരുന്ന, ഭരണമുന്നണിയിലെ മുഖ്യകക്ഷിയുടെ അധ്യക്ഷയെന്ന സ്ഥാനം മാത്രമുള്ള സോണിയ, സര്‍ക്കാരും സൈനിക മേധാവികളും മാത്രം ഇടപെടേണ്ട കോടികളുടെ ആയുധ ഇടപാടില്‍ എങ്ങനെ ഇടപെട്ടു, എന്തിന് ഇടപെട്ടു, എന്തിന് സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. സര്‍ക്കാരിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ അധികാരമില്ലാത്തയാളായിരുന്നു സോണിയ. അതീവ സുരക്ഷാ പ്രധാന്യമുള്ള, അതീവ രഹസ്യമായി നടത്തേണ്ട പ്രതിരോധ ഇടപാടുകളില്‍ വരെ സോണിയ ഇടപെട്ടിരുന്നുവെന്നാണ് മൈക്കിളിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വഴി 120 കോടി രൂപ കോഴ കൈമാറിയെന്നാണ് മൈക്കിള്‍ രേഖയില്‍ എഴുതിയിട്ടുള്ളത്.
ഇടപാടില്‍ കോഴ നല്‍കിയിട്ടുണ്ട്. അവയില്‍ കുറേ ഇപ്പോഴും മൗറീഷ്യസില്‍ ഉണ്ടാകാം, ഇറ്റലിക്ക് മടക്കിയിട്ടുണ്ടാകാം. മൈക്കിള്‍ പറഞ്ഞു.
സമ്മര്‍ദ്ദം ചെലുത്തല്‍ ആയുധ ഇടപാടില്‍ കുറ്റകരമല്ലെന്നാണ് മൈക്കിള്‍ പറയുന്നത്. ”റാഫിള്‍ വിമാന ഇടപാടിന് ഫ്രഞ്ച് അംബാസിഡര്‍ സമ്മര്‍ദ്ദം ചെലുത്തിേല്ല.. പക്ഷെ അത് ഫ്രഞ്ച് അംബാസിഡറാണ്. സോണിയ്ക്ക് എന്ത് അര്‍ഹത, എന്ത് സ്ഥാനം എന്നത് സ്വഭാവികമായ ചോദ്യം.”
അതിനിടെ മൈക്കിളിനെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ദുബായ് അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള അപേക്ഷ തയ്യാറാക്കിക്കഴിഞ്ഞു. ഉടന്‍ അയക്കും. എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറഞ്ഞു. മൈക്കിളിനെ അറസ്റ്റ് ചെയ്ത് കൈമാറാന്‍ അഭ്യര്‍ഥിച്ച് എന്‍ഫോഴ്സ്മെന്റ് ഇന്റര്‍പോളിനെ സമീപിക്കുമെന്നും സൂചന. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ നിലവില്‍ ഇയാള്‍ക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: