ആലപ്പുഴ: ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് വോട്ടുമറിച്ച് സഹായിക്കുമെന്ന് സൂചന നല്കി കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി.
ബിജെപിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ആണയിട്ടത് സിപിഎമ്മിന് വോട്ടുമറിക്കാന്‍ കോണ്‍ഗ്രസ് അണികള്‍ക്കുള്ള പരസ്യ ആഹ്വാനമായി.
ദല്‍ഹിയില്‍ സോണിയയും ആന്റണിയും സീതാറാം യെച്ചൂരിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഇതുവരെ നിഷേധിക്കാന്‍ ആന്റണി തയാറാകാത്തതും വോട്ട്മറിക്കല്‍ സൂചന ബലപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബിജെപിയെന്ന് ആന്റണി ആവര്‍ത്തിച്ചു. കേരളത്തില്‍ സിപിഎമ്മാണ് എതിരാളിയെങ്കിലും, ബിജെപിയെ കടന്നുവരാതെ തടയുകയാണ് പ്രധാനമെന്നും ആന്റണി പറഞ്ഞു.
സിപിഎമ്മിന്റെ വിജയസാധ്യത ഓരോ ദിവസവും കുറയുന്നു. സിപിഎമ്മിന് കൊലപാതക രാഷ്ട്രീയത്തോട് വിടപറയാനാകില്ല. സെക്രട്ടേറിയറ്റിനുള്ളില്‍ കയറിപ്പറ്റാന്‍ സിപിഎമ്മിന് കഴിയില്ലെന്നും ആന്റണി പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്ഡ്് കോപ്ടര്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ തന്നെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: