തിരുവനന്തപുരം: കഴിഞ്ഞ ആറുപതിറ്റാണ്ട് കാലമായി മാറി മാറി സംസ്ഥാനം ഭരിച്ച ഇരു മുന്നണികളും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയ വിവേചനം കാണിച്ചതിന്റെ ഫലമായാണ് കേരളത്തിന്റെ വികസനം മുരടിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരിയാണെന്ന് എന്‍ജിഒ സംഘ്.
രാഷ്ട്രീയ തിമിരം ബാധിച്ച സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥതയുള്ളവരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുകയും തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയുമാണ് ചെയ്തുവരുന്നത്. ഓരോ മുന്നണിയും അധികാരത്തില്‍ വരുമ്പോള്‍ തങ്ങളോട് കൂറു പുലര്‍ത്തുന്നവരേയും അഴിമതിക്കാരായവരേയും ചുറ്റും നിലനിറുത്തി ഭരണം നടത്തുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ആത്മാഭിമാനത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
ജീവനക്കാരെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാത്തതിന്റെ ഫലമായി ഓരോ മുന്നണിയും ഭരണത്തില്‍ വരുമ്പോള്‍ ഒരു വിഭാഗം ജീവനക്കാര്‍ നിഷ്ക്രിയരാവുകയാണ് ചെയ്യുന്നത്. തങ്ങളോട് ആശയപരമായി വിയോജിപ്പുള്ളവരുടെ സംഘടനാ പ്രവര്‍ത്തനം പോലും തടസ്സപ്പെടുത്തുന്നതും പല ഓഫീസുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിലും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലും ഉള്‍പ്പെടെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നോട്ടീസ് വിതരണം പോലും തടയുവാന്‍ തയ്യാറായി.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ ദുരവസ്ഥ പരിഹരിക്കുമെന്നുള്ള പ്രധാന മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: