ഇനി ഇവിടുത്തെ ആദിവാസികളുടേയും ദളിതരുടേയും അവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ ഒരു കേന്ദ്ര സംഘത്തെ ഇങ്ങോട്ട് അയയ്ക്കണം. 60 വര്‍ഷമായി ഇടതും വലതും പാര്‍ട്ടികള്‍ സംഘടനാബലമുള്ളവരെയും വോട്ടുബാങ്കുകളെയും മാത്രം പരിപോഷിപ്പിക്കുന്നു. അസംഘടിതരായ ദളിതരേയും ആദിവാസികളേയും തീര്‍ത്തും അവഗണിച്ചു. അവര്‍ ഇന്നും പഴയ അവസ്ഥയില്‍ തന്നെ.പട്ടിണി മരണങ്ങള് ആദിവാസികളുടെ ഇടയില്‍ സാധാരണമായി. ഇവരുടെ പേരില്‍ രണ്ടുവകപ്പുകളും അവക്ക് ഓരോ മന്ത്രിമാരും അവരെ സേവിക്കാന്‍ കുറെ ആള്‍ക്കാരും. ഇവരെല്ലാം തിന്നുകൊഴുത്തു എന്നല്ലാതെ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അതൊന്നും ഈ പാവങ്ങളിലേക്ക് ഇതുവരെയും എത്തിയിട്ടില്ല. ഇതിനെല്ലാം ഒരു പരിഹാരം എന്തായാലും ഇവിടെയുള്ള ഇടതനില്നിന്നോ വലതനില് നിന്നോ പ്രതീക്ഷിക്കാന്‍ വയ്യ. അവര്‍ക്ക് വോട്ട് ബാങ്കില്‍ മാത്രം നോട്ടം. അല്ലായിരുന്നെങ്കില്‍ ഈ വിഭാഗങ്ങള്‍ എന്നേ മുഖ്യധാരയില്‍ എത്തിയേനെ.
പത്മശ്രീ
കേരളം എതെങ്കിലും രീതിയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ടങ്കില്‍ അതിന്റെ ക്രെഡിറ്റ് മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് അല്ല, പകരം കേരളത്തിന് പുറത്തുപോയി പണിയെടുത്ത പ്രവാസികള്‍ക്കാണ്. കേരളത്തിന് പുറത്തുനിന്നുവരുന്ന പണമൊഴുക്ക് ആറ് മാസം നിലച്ചാലറിയാം കേരളത്തിനുള്ളിലെ വരുമാനം.
മണി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: