ആലപ്പുഴ: കേരളത്തില്‍ അക്രമത്തിന്റെ പര്യായമാണ് സിപിഎം, അക്രമത്തിനും കൊലയ്ക്കും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പിണറായി വിജയന്റെ പൈശാചികമുഖം ജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറിയത് കണ്ണൂരിലെ സിപിഎമ്മിന്റെ ഒരു കാലത്തെ അത്ഭുതക്കുട്ടിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി. താന്‍ സിപിഎമ്മില്‍ ഉണ്ടായിരുന്ന കാലത്തെ അനുഭവം ചൂണ്ടിക്കാട്ടി അബ്ദുള്ളക്കുട്ടി രണ്ടു വര്‍ഷം മുന്‍പ് വീക്ഷണം പത്രത്തിലെഴുതിയ ലേഖനത്തിലാണ് പിണറായിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബംഗാളികളെ കണ്ട് പഠിക്കണമെന്നും ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടിയെന്നും പിണറായി പറഞ്ഞതായി അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ആദ്യം ആളെ കിഡ്നാപ്പ് ചെയ്യും. പിന്നീട് നല്ല ആഴമുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പുംചേര്‍ത്ത് കുഴിച്ച് മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല എന്നും പിണറായി പറഞ്ഞതായി അബ്ദുല്ലക്കുട്ടി വെളിപ്പെടുത്തുന്നു. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ 2008 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് പരാമര്‍ശമുണ്ടായത്. പിണറായിയുടെ പരാമര്‍ശം കേട്ട് നാവ് വരണ്ടുപോയി.
പിന്നീട് കുറച്ച് കാലം മാത്രമാണ് താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നത്. സുഹൃത്തും എംപിയുമായിരുന്ന സുരേഷ് കുറുപ്പിനോടും ഇക്കാര്യം താന്‍ പങ്കുവെച്ചിരുന്നു. ഈ അനുഭവങ്ങള്‍ ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’യെന്ന ആത്മകഥയ്ക്കു വേണ്ടി എഴുതിയതായിരുന്നെങ്കിലും ഭയം കാരണം ഇവ പിന്നീട് കീറിക്കളഞ്ഞു. ഇത് ഇപ്പോള്‍ പുറത്തുപറയാന്‍ ധൈര്യമേകിയത് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കോടതി വിധിയാണെന്നും ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു.
പക്ഷെ, ഈ ഫാസിസ്റ്റ് പാര്‍ട്ടിയുമായി ബംഗാളില്‍ പരസ്യസഖ്യത്തിലും കേരളത്തില്‍ അവിശുദ്ധ സഖ്യത്തിലുമാണ് അബ്ദുള്ളക്കുട്ടിയുടെ ഇപ്പോഴത്തെ പാര്‍ട്ടിയെന്നത് വിരോധാഭാസം.
സിപിഎമ്മില്‍ വാക്കും പ്രവൃത്തിയും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കാണേണ്ടി വന്ന കാഴ്ചപ്പാടു മാറ്റത്തിന്റെ ഘട്ടങ്ങളൊന്നൊന്നായി അബ്ദുള്ളക്കുട്ടി ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ എന്ന പുസ്തകത്തില്‍ വിവരിക്കുമ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ വരെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ വികൃതമുഖം അനാവരണം ചെയ്യപ്പെടുന്നത്. കണ്ണൂരിനെ കൊലക്കളമാക്കുന്നതില്‍, കള്ളവോട്ടിന്റെ കേന്ദ്രമാക്കുന്നതില്‍ സിപിഎമ്മിന്റെ പങ്കാണ് കുറേക്കാലം സിപിഎം പാളയത്തിലായിരുന്ന അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. അത്തരം മന്ത്രിമാരേ കണ്ണൂരില്‍ വാഴൂ. അതാണ് കണ്ണൂരിലെ കേഡര്‍ നയം. ‘ചോരയുടെ മണം’ എന്ന അധ്യായത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം വളര്‍ത്തിയതില്‍ സിപിഎമ്മിന്റെ പങ്കാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ശാരീരികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാരാണ് കണ്ണൂരിലുള്ളത്. സിപിഎമ്മിലെ രീതിയനുസരിച്ച് അല്‍പ്പം ദൂരെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരിക്കും മറ്റൊരു ഗ്രാമത്തില്‍ ആക്രമണം നടത്തുന്നത്. അക്രമം നടത്തുന്നവര്‍ ഒരിക്കലും പിടികൊടുക്കാറില്ല. അതിനായി പ്രത്യേകം ആളുകളുണ്ട്. അക്രമം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്നാണ് സിപിഎമ്മിന്റെ വാദം. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ സിപിഎമ്മിന്റെ ഈ നയം കൊണ്ട് വളര്‍ന്നത് ആര്‍എസ്എസുകാരാണ്.
അക്രമ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഡിഫന്‍സ് സ്ക്വാഡ് പാര്‍ട്ടിക്കുണ്ട്. ‘പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍’ എന്ന അധ്യായത്തില്‍ സിപിഎമ്മിന്റെ കള്ളവോട്ടു രാഷ്ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്. കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ മനോജ് എബ്രഹാമിനെ പോലുള്ള പോലീസ് ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചു. എന്നാല്‍ കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന് കമ്മീഷണര്‍ ടി.എന്‍. ശേഷനുപോലും കഴിഞ്ഞില്ലല്ലോയെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.
ബോംബു കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളേയാണ്. എന്നാല്‍ ഈ മായ്ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യവ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നതെന്നും അന്ന് അബ്ദുള്ളക്കുട്ടി വിലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: