ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുക ചിലരുടെ അവകാശമാണ്, അതിനെ എതിര്‍ക്കുന്നവര്‍ അസഹിഷ്ണുക്കളാകും. അവര്‍ കേരളത്തിന്റെ കാര്യം വരുമ്പോള്‍ കേരളത്തെ അപമാനിച്ചെന്ന് ആക്ഷേപിച്ച് വികാരം കൊള്ളും. അത് അവരുടെ മാത്രം അവകാശമാണ്.
– ദളിതര്‍ ഭാരതത്തിലെവിടെ പീഡിപ്പിക്കപ്പെട്ടാലും അവര്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും, കുരിശില്‍ കയറ്റും. ‘സ്വന്തം നാട്ടില്‍’ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട് 12 ദിവസം കഴിഞ്ഞാലും ഒരു പ്രശ്നവുമില്ല, ഒന്നിച്ച്നിന്ന് അവര്‍ കേസിന്റെ പതിനാറടിയന്തിരം നടത്തും. അവരെ ചോദ്യം ചെയ്യരുത്.
താലിബന്‍ ആധിപത്യമുള്ള അഫ്ഗാനിലേക്കാള്‍ കഷ്ടമല്ലേ, അവിടെ കൊലയാളികളെ പിടിച്ചില്ലെങ്കിലും തിരിച്ചറിയുകയെങ്കിലും ചെയ്യും. ഇവിടെയോ ഇതുവരെ പൊടിപോലും കണ്ടുപിടിച്ചിട്ടില്ല, പ്രതിയുടെ!
ഈ നാട്ടില്‍ വനവാസികള്‍ ആംബുലന്‍സില്‍ പ്രസവിക്കും, ചികിത്സ കിട്ടാതെ മരിക്കും. എന്നാലും നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു നിങ്ങള്‍ പ്രശംസിക്കണമെന്നു നിര്‍ബന്ധിക്കും.
ഇവരുടെ ഭരണത്തില്‍ അവകാശം ചോദിച്ചാല്‍ ആദിവാസിനേതാക്കളുടെ മുഖം ഇടിച്ചു നീരുവെപ്പിക്കും. അവരെ ഊരും പേരുമില്ലാത്തവരെന്ന് അപഹസിച്ചിരുത്തും. അവരെ ആട്ടിയകറ്റും. പകരം, അശ്ലീലക്കേസില് ഇടികൊണ്ടു വീര്‍ത്ത മുഖമുള്ളവരെ ആനയിച്ച് മുന്നണിയില്‍ കയറ്റാന്‍ മത്സരിക്കും, സ്ഥാനാര്‍ത്ഥിയാക്കും, പാര്‍ട്ടിയുടെ മുഖമുദ്രയാക്കും!!
സൊമാലിയ പോലെയാണ് കേരളം എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ്. അന്നില്ലാത്ത എതിര്‍പ്പാണ് മോദി പറയാത്ത കാര്യത്തില്‍ ഇന്ന്. അതിന് ഇടതു-വലതു മുന്നണികള്‍ക്ക് ഒരേ സ്വരം. ഒരേ ശക്തി. മോദി പറഞ്ഞത് സത്യം, ഇവര്‍ രണ്ടല്ല, ഒന്നാണ്….
കേരളത്തിലെ ആഫ്രിക്ക- കെ. പാനൂരിന്റെ പുസ്തകമാണ്,ആദിവസി ക്ഷേമത്തിനു പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കളക്ടര്‍ എഴുതിയത്. കേരളത്തിലെ ആഫ്രിക്ക സിപിഎം പ്രവര്ത്തകന് ഡോ. ഇക്ബാലിന്റെ പുസ്തകം. അവര്‍ പറഞ്ഞാല്‍ അഭിമാനക്ഷതമില്ല, ആധികാരികം.
പേരാവൂരില്‍ മാലിന്യം ഭക്ഷിച്ച കേസില്‍ സര്‍ക്കാരിന്റെ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു കിട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറയുന്നു.
പക്ഷേ, രണ്ടും പൂഴ്ത്തിവെച്ചിരിക്കുന്നു. കേരളത്തെ മുഴുവന്‍ അപമാനിച്ച് ഒരു ‘കള്ളവാര്‍ത്ത’ ലോകമെമ്പാടും പ്രചരിച്ച കാലത്ത് ആ അപമാനം തെറ്റെന്നു തെളിയിക്കാനുതകുമെങ്കില് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മറുപടിയല്ലേ ആദ്യം വരേണ്ടത്.
കേരളത്തിലെ ഒട്ടേറെ ജനകീയ വിഷയങ്ങൡനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം ഫലിക്കില്ല, അഴിമതിയാണ് വിഷയം. ഇരു മുന്നണികളുടെയും അഴിമതിക്കെതിരേയാകും ജനവികാരം എന്നാണ് സ്ഥിതി.
വാസ്തവത്തില്‍, ചാണ്ടി കുഴിച്ച കുഴിയില്‍ ഇടതപക്ഷം വീണു, മോദിയെ ന്യായീകരിക്കാന്‍ വയ്യ, ചാണ്ടിയെ എതിര്‍ക്കാന്‍ വയ്യ. പിന്നെ എന്തിനാണ് വലതില്‍നിന്ന് ഇടതിലേക്ക് ഭരണം മാറുന്നത്. അപ്പോള്‍ ശരിയാക്കാന്‍ എല്‍ഡിഎഫ് വരണ്ടേ. സഖാക്കള്‍ കുടുതല്‍ ആശയക്കുഴപ്പത്തിലാണ്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ ഈ കുഴിയിലും കൂട്ടിലും പെടില്ല. അവര്‍ മൂന്നാമതൊരു വഴിയലേക്കാണ്. നരേന്ദ്ര മോദി തുറന്നുകാണിച്ച ഇരുവരുടെയും കള്ളക്കച്ചവടം വെളിപ്പെടുന്നു. ഇവര്‍ രണ്ടല്ല, ഒന്നുതന്നെ.
ഇപ്പോള്‍ പലര്‍ക്കും സംശയം. കേരളം ഭരിക്കുന്ന ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാന്‍ കേരളത്തിലെ എതിര്‍പക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് മത്സരിക്കുകയാണോ… അല്ല, അങ്ങനെ തോന്നുന്നില്ലേ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: