ന്യൂദല്‍ഹി: കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങളിലെ അവസ്ഥ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് യാഥാര്‍ത്ഥ്യമാണെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി. പട്ടികജാതി ജനവിഭാഗങ്ങള്‍ വളരെയേറെ കഷ്ടതകളാണ് കേരളത്തില്‍ നേരിടേണ്ടിവരുന്നതെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന ഇത്തരം അവസ്ഥകളിലേക്ക് ജനശ്രദ്ധ എത്തിച്ചെന്നും സ്വാമി പറഞ്ഞു.
കേരളത്തില്‍ കരഞ്ഞിട്ടോ വികാരപ്രകടനം നടത്തിയിട്ടോ കാര്യമില്ലെന്നും അഴിമതി നടത്തിയവര്‍ അതിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും ഡോ. സുബ്രഹ്മണ്യന് സ്വാമി കൂട്ടിച്ചേര്‍ത്തു. സോണിയാഗാന്ധിയുടെ വികാരപ്രകടനത്തെ പരിഹസിച്ച സ്വാമി ഇതൊന്നും വിലപ്പോകില്ലെന്നും വ്യക്തമാക്കി.
രാജ്യസഭയില്‍ ഇന്നലെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ കലാപമെന്ന് ചിത്രീകരിക്കുന്നതിനെതിരെയും സ്വാമി ശ്രദ്ധ ക്ഷണിച്ചു. ചരിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം പാഠപ്പുസ്തകങ്ങളില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭ ഒറ്റക്കെട്ടായി സ്വാമിയുടെ ആവശ്യത്തെ പിന്തുണച്ചു.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഒരു ദിവസം നേരത്തെ അവസാനിപ്പിച്ച് രാജ്യസഭ ഇന്നലെ പിരിഞ്ഞു. ലോക്സഭ ബുധനാഴ്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. നേരത്തെ മെയ് 13 വരെ പാര്‍ലമെന്റ് സമ്മേളിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു ദിവസം നേരത്തെ സഭ പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: