കൊച്ചി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായി പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റം. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 171 ജി പ്രകാരം ഒരുകൊല്ലം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടു നേടാന്‍ വ്യാജപ്രസ്താവനയും പ്രചാരണവും നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, സീതറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവര്ക്കെല്ലാമെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കാം.
തെരഞ്ഞെടുപ്പു സമയത്ത് വോട്ട് കിട്ടാന്‍ വേണ്ടി കരുതിക്കൂട്ടി നടത്തുന്ന വ്യാജവും അവാസ്തവവും അസത്യവുമായ പ്രസ്താവനകള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 171 ജി പ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.കെ. രാംകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. കനത്ത പിഴ ചുമത്താവുന്ന കുറ്റമാണിത്. വോട്ടര്‍മാര്‍ക്കിടയില്‍ അവിഹിത സ്വാധീനം ചെലുത്താന്‍ നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ഐപിസി 171 (ഇ, എഫ്) പ്രകാരം ഒരു കൊല്ലം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റവുമാണ്.
തെരഞ്ഞെടുപ്പു കുറ്റങ്ങള്‍ക്കെതിരെ സ്വകാര്യ വ്യക്തികള്‍ക്ക് പരാതി നല്‍കാമോ എന്ന സംശയം ഇവിടെ അപ്രസക്തമെന്നും പ്രകടമായ ഇത്തരം കുറ്റങ്ങള്‍ ആര്‍ക്കും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇപ്പോള്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ തരംതാണതും ആസൂത്രിതവുമായ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ പരിപാടി വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും അത് ജനങ്ങളെ വ്യാപകമായി സ്വാധീനിക്കുകയും ചെയ്തുവരികയാണ്. ഇതില്‍ എതിര്പാര്ട്ടികള്ക്കുണ്ടാകുന്ന പരാജയഭീതിയില്‍ നിന്ന് ഉടലെടുക്കുന്ന കുപ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: