ന്യൂദല്‍ഹി: അധോലോക ഭീകരനും മുംബൈ ഭീകരണാക്രമത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന് ഭാരതത്തിന് ഒരിക്കലും കൈമാറില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം.
കറാച്ചിയിലെ ക്ലിഫ്റ്റണില്‍ ദാവൂദുള്ളതായി സിഎന്‍എന്‍-ന്യൂസ് 18 പുറത്തുവിട്ട വാര്‍ത്തയുടെ വെളിച്ചത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.
ദാവൂദിന്റെ മേല്വിലാസമടക്കാണ്(ഡി-13, ബ്ലോക്ക് 4, ക്ലിഫ്റ്റണ്‍, കറാച്ചി) സിഎന്‍എന്‍ വാര്‍ത്ത പുറത്ത് വിട്ടത്. പാക്ക് സര്‍ക്കാര്‍ ഭാരതത്തിന് ദാവൂദിനെ കൈമാറില്ല. ദാവൂദിന് അഭയം നല്‍കിയിട്ടുണ്ടെന്ന് അവര്‍ അംഗീകരിക്കില്ല.-ചിദംബംരം പറഞ്ഞു.
ഇതാദ്യമായല്ല ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത്. എന്നാല്‍ അന്നൊന്നും പാക്കിസ്ഥാന് അത് അംഗീകരിച്ചില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ളവര്‍ക്കറിയാം ദാവൂദിന്റെത് പാക്കിസ്ഥാനിലെ വിലാസമാണെന്ന്. പാക്ക് സര്‍ക്കാരുമായി ഭാരതം അത് പങ്കുവയ്ക്കുകയും ചെയ്തു. അതെല്ലാം അവര്‍ നിരസിക്കുകയായിരുന്നു.
പാക്കിസ്ഥാനും ദുബായിക്കുമിടയിലാണ് ദാവൂദ് താമസിക്കുന്നതെന്നും പലരും ഈ കാര്യം ശരിവച്ചിട്ടുണ്ടെന്നും സിഎന്‍എന്‍ ന്യൂസിനെ അടിസ്ഥാനമാക്കി ചിദംബരം ചൂണ്ടിക്കാട്ടി.
ദാവൂദിന്റേതായി ചാനല്‍ അഞ്ച് വിലാസമാണ് പരമാര്‍ശിച്ചത്. എന്നാല്‍ ഡി 13, ബ്ലോക്ക് 4, ക്ലിഫ്റ്റണ്‍ എന്ന വിലാസമാണ് അതീവ സുരക്ഷയോടെയുള്ളത്.
കറാച്ചിയില്‍ നടത്തിയ അന്വേഷണത്തില്‍ ഏവരും ചൂണ്ടിക്കാട്ടിയ വിലസവും ക്ലിഫ്റ്റണിലേതു തന്നെ. കറാച്ചി പോലീസുമായി ചാനല്‍ സംവദിച്ചപ്പോള്‍ ലഭിച്ച വിലാസവും ഇതു തന്നെ. ദാവൂദിന് പാക്കിസ്ഥാന് അഭയം നല്‍കിയെന്നതിനുള്ള തെളിവാണിതെന്ന് ചാനല്‍ സമര്‍ത്ഥിക്കുന്നു.
1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ സൂത്രധാരനാണ് ദാവൂദ്. മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: