ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ ഒരു റെസ്റ്റോറന്റില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ 12 പേര് കൊല്ലപ്പെട്ടു. ഷിയാ കേന്ദ്രമായ ബാലഡിലായിരുന്നു വെടിവയ്പ്.
ആക്രമണത്തില്‍ 25 പേര്‍ക്കു പരിക്കേറ്റതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വെടിവയ്പ് 10 മിനിറ്റു നീണ്ടു. മൂന്നു പോലീസ് ചെക്ക് പോയിന്റുകള്‍ മറികടന്നാണ് അക്രമി റെസ്റ്റോറന്റിലെത്തിയത്.
കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ ഐഎസ് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: