കൊല്ലം: യുവതിക്കൊപ്പം ഹോട്ടല്‍മുറിയില്‍ നഗ്നചിത്രങ്ങളെടുത്ത് ബിസിനസുകാരനെ്യൂബ്ലാക്ക്മെയില് ചെയ്ത് പണം തട്ടിയ സംഘം അറസ്റ്റില്‍.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംപഴതൂര്‍ ഇളവിനക്കര ആയില്യംകാവിന് സമീപം സുധീര്‍സദനത്തില്‍ ജയലാല്‍(23), ബാലരാമപുരം എ.വി സ്ട്രീറ്റില്‍ പട്ടാണിക്കൊടിതോപ്പ് വീട്ടില്‍ അക്ബര്‍ഷാ(24), മലപ്പുറം പെരുന്തല്‍മണ്ണ അനമങ്ങാട് ചോരാനിവാളയില് കട്ടേക്കാട് വീട്ടില്‍ അബ്ദുള്‍സലാം(26), കോഴിക്കോട് കന്നൂര് കൊയിലാണ്ടി ഉള്ളിയേരി വലയോട്ടില്‍ വീട്ടില്‍ ഇഷ എന്നു വിളിക്കുന്ന ജംഷീല(30), കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങനം അയനിക്കാട് കെവി ഹൗസില്‍ ജസീല(33), നെയ്യാറ്റിന്‍കര അതിയന്നൂര്‍ കണ്ണറവിള രോഹിത് ഭവനില്‍ രോഹിത് എം.രാജ്(23), തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപം പൊറ്റവിള വീട്ടില്‍ അഷറഫ്(31), നെടുമങ്ങാട് പത്താംകല്ല് വിഐപി ജംഗ്ഷന് സമീപം സുമയ്യ മന്‍സിലില്‍ അജി എന്നു വിളിക്കുന്ന അജിത്(28), ശാന്തിവിള യുപി സ്കൂളിന് സമീപം വാഴവിള വീട്ടില്‍ നിസാര്‍(31) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തന്ത്രപൂര്‍വം തിരുവനന്തപുരത്തുനിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ നാസറി(50)നെയാണ് സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് 65000 രൂപ തട്ടിയെടുത്തത്. സംഘത്തില്‍പ്പെട്ട യുവാവ് നാസറിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഇഷയ്ക്ക് നല്‍കുകയും ഇവര്‍ നാസറിനെ നിരന്തരം വിളിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രലോഭനത്തില്‍പ്പെട്ട നാസറിനെ ഇഷ മറ്റ് പ്രതികള്‍ പറഞ്ഞതുപ്രകാരം കൊല്ലത്തേക്ക് വിളിച്ചുവരുത്തുകയും നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ ദമ്പതികളെന്ന വ്യാജേന മുറിയെടുക്കുകയും ചെയ്തു.
ഇരുവരും മുറിയില്‍ ഒരുമിച്ച് കഴിയവെ രാത്രി 10.30ഓടെ രോഹിത്രാജ്, അഷറഫ്, അജിത്ത്, നിസാര്‍ എന്നിവര്‍ മുറിയിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് നാസറിനെ മര്‍ദിച്ച് അവശനാക്കിയശേഷം 15500 രൂപയും എടിഎം കാര്‍ഡും കൈക്കലാക്കുകയും ചെയ്തു. പിന്നീട് നാസറിനെ യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തിയശേഷം ഫോട്ടോയും വീഡിയോയും എടുത്തു. ഏഴാം പ്രതി അഷറഫ് നാസറിന്റെ കഴുത്തിന് നേരെ കത്തി കാട്ടി എടിഎം കാര്‍ഡിന്റെ രഹസ്യകോഡ് നമ്പര്‍ പറയിപ്പിച്ചു. തുടര്‍ന്ന് അഷറഫ് മുറിയില്‍ നിന്നും പുറത്തിറങ്ങി പുറത്തു കാത്തുനിന്ന മറ്റ് പ്രതികളുമായി സമീപത്തെ ഫെഡറല്‍ബാങ്കിന്റെയും ഇന്ത്യന്‍ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കുകയും ചെയ്തു.
വീണ്ടും മുറിയിലെത്തിയ പ്രതികള്‍ 50 ലക്ഷം രൂപ കൂടി തരണമെന്നും ഇല്ലെങ്കില്‍ നഗ്ന ചിത്രങ്ങളും വീഡിയോയും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുമായി സംഘം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പ്രതികള്‍ നാസറിനെ നിരന്തരം ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണം ഭാര്യ മനസിലാക്കിയതോടെ പിന്നീട് സംഭവം നാസര്‍ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നാസറിന്റെ സഹോദരനാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഏഴിന് പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: