കൊച്ചി: സോമാലിയ വിഷയത്തില്‍ പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്കെതിരെ സിപിഎം നടത്തുന്ന വംശീയ അധിക്ഷേപത്തിന് കുമ്മനം രാജശേഖരന് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മെലിഞ്ഞുണങ്ങിയ ശരീരത്തോട് തന്റെ ഫോട്ടോ ചേര്‍ത്ത് സിപിഎം പ്രചരിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ടായ കുമ്മനം ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്.
സമൂഹത്തിന്റെ താഴെ തട്ടില്‍ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛമാണ് ഇത്തരം പ്രചാരണങ്ങളില്‍ കാണാന്‍ സാധിക്കുന്നതെന്നും പാര്ശ്വവല്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് ഇവിടെ വ്യക്തമാകുന്നുവെന്നും കുമ്മനം ഫേസ്ബുക്കില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി.എം.മനോജ് ഉള്‍പ്പെടെ കുമ്മനത്തിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. കുമ്മനത്തിന്റെ തകര്‍പ്പന്‍ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പതിനൊന്നായിരത്തോളം പേരാണ് ഇതുവരെ കുമ്മനത്തിന്റെ പേജില്‍ നിന്നും പോസ്റ്റ് ഷെയര്‍ ചെയ്തത്. വാട്സ് ആപ്പുകളില്‍ ഇന്നലെ മുതല്‍ കുമ്മനത്തിന്റെ വാക്കുകള്‍ പ്രവഹിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് വിഷയത്തില്‍ കുമ്മനത്തിന് ലഭിച്ചത്.
ബിജെപിക്കാരല്ലാത്ത ഷെറിന് മുഹമ്മദിന്റെ കമന്റ് ഇങ്ങനെ: മണ്ണും പിണ്ണാക്കും തിരിയാത്ത പി. എം മനോജിനെപ്പോലുള്ളവരെ വലിയ ചിന്തകരായി കെട്ടിയെഴുന്നള്ളിക്കുന്ന സിപിഎമ്മിന്റെ ഗതികേടാണ് ഗതികേട്.. ഈ പരിഹാസം ക്രൂരമാകുന്നത് അത് കുമ്മനത്തിനെതിരെ ആയതിനാലല്ല എന്നും മറിച്ച് പട്ടിണിക്കോലങ്ങളോടുള്ള അവജ്ഞ കൊണ്ടാണെന്നും അങ്ങേര്‍ക്ക് ഇനിയും തിരിഞ്ഞിട്ടില്ല.. തിരിഞ്ഞാലും തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.. ഏതായാലും ശ്രീ കുമ്മനത്തിന്റെ മറുപടി കലക്കി.. ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്.. രാഷ്ട്രീയ വിരോധം കൊണ്ടുതന്നെയാണ് ഇതുവരെ ചെയ്യാഞ്ഞത്.. പക്ഷേ ഇതു ചെയ്യാതിരിക്കാന്‍ നിവൃത്തിയുണ്ടായില്ല.
മാത്യു ജെഫ് എന്ന മുന്‍ കമ്യൂണിസ്റ്റുകാരന് നിരീക്ഷിക്കുന്നത് ഇപ്രകാരം. ഒരു മുന്‍ കമ്മ്യൂണിസ്റ്റ്കാരന് എന്ന രീതിയില്‍ തന്നെ പറയട്ടെ, ഒരു കമ്മ്യൂണിസ്റ്റ്കാരന്, അത് ഒരു സാധാരണ അണി ആയാലും ഇനി ഒരു പോളിറ്റ്ബ്യുറോ മെമ്പര്‍ ആയലും, അവര്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതില്‍ ഒരു പരുധി ഉണ്ട് ‘എങ്ങിനെയും പിടിച്ചു നില്ക്കുക’ എന്ന അവരുടെ ജീവിതപ്രശ്നം തന്നെയാണ് ഒരു കമ്മ്യൂണിസ്റ്റ്കാരന് അത് ആരായാലും ആ വ്യക്തിയുടെ നിലവാരത്തില്‍ നിന്ന് മാത്രമേ പ്രതികരിക്കാന്‍ കഴിയു കുമ്മനംജി യുടെ ഈ ഫോട്ടോ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പെട്ടിയില്‍ അടിക്കാന്‍ ഒരു ആണി അവര്‍ തന്നെ ഉണ്ടാക്കി തന്നത് ആണ്. ഇത്തരത്തില്‍ നൂറ് കണക്കിന് കമന്റുകളാണ് കുമ്മനത്തെ പിന്തുണച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രഹിക്കുന്നത്. ഏണ്ലൈന് മാധ്യമങ്ങളും കുമ്മനത്തിന്റെ പ്രതികരണം വാര്‍ത്തയാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് എന്റെ തല ഒട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കിയ പോസ്ടര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ തല മൂത്ത ചിന്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. സമൂഹത്തിന്റെ താഴെ തട്ടില്‍ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛം അവരിലെല്ലാം തെളിഞ്ഞു കാണാനാവുന്നു. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട, പാര്ശ്വവല്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് ഇവിടെ വളരെ വ്യക്തമാകുന്നു. നിങ്ങള്‍ ഏറ്റവും വെറുക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു കാര്യകര്‍ത്താവായ എന്നെ പരിഹസിക്കുന്നതിനായി ഒരു സഹജീവിയോടുള്ള പരിഗണന പോലും നല്കാതെയല്ലേ ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവര്‍ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടല് എന്റെ തലയോട് ചേര്‍ത്ത് വെച്ച് അപഹസിച്ചത് ? ദരിദ്രര്‍ നികൃഷ്ടരായി കാണപ്പെടേണ്ടവര്‍ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂഷണമാകും ?
എന്നെ സംബന്ധിച്ചിടത്തോളം പട്ടിണിയും പരിവട്ടവും നിറഞ്ഞ ഗിരിവര്‍ഗ്ഗ ഊരുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അടിസ്ഥാനജനത വസിക്കുന്ന കോളനികളും ഒന്നും അപമാനചിഹ്നങ്ങളല്ല, മറിച്ചു ഞാന്‍ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച മേഖലകളില്‍, എന്റെ സ്വന്തം സഹോദരങ്ങളുടെ കൂടെ അവരിലൊരാളായി എന്നെ കാണുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.
പട്ടിണിയില്‍ കഴിയേണ്ടിവരുന്ന ഇന്നാട്ടിലെ ഹതഭാഗ്യരായവരുടെ ഇടയില്‍ എന്റെ തൊലിയുടെ നിറവും വസ്ത്രധാരണവും ജീവിതരീതിയും മൂലം എന്നെയും അവരിലൊരാളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെ, നവവരേണ്യതയുടെ വോട്ടുബാങ്ക് രാഷ്ടീയത്തിനപ്പുറം ഒരു രണ്ടാം കേരളമോഡല്‍ വികസനമുദ്രാവാക്യം ഇവിടെ ചര്‍ച്ച ആകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: