ഇസ്ലാമബാദ്: എഫ്-16 യുദ്ധവിമാനത്തിന്റെ വില്‍പ്പനയില്‍ നിബന്ധനകള്‍ വച്ച സാഹചര്യത്തില്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കം ഉള്ളതായി പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക്കിസ്ഥാനുള്ള സഹായവും എഫ്-16 ഇടപാടും തമ്മില്‍ ബന്ധിപ്പിച്ചതാണ് കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കത്തിന് കാരണമെന്നും അസീസ് പറഞ്ഞു.
പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ നല്‍കരുതെന്നും അത് ഭീകരര്‍ക്കെതിരെയല്ല ഭാരതത്തിനെതിരെയായിരിക്കും ഉപയോഗിക്കുകയെന്നും നിരവധി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഫ്-16 വിമാനത്തിനുള്ള സബ്സിഡി പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
2011 വരെ പാക്-അമേരിക്ക ബന്ധം ദൃഢമായിരുന്നു. എന്നാല്‍, അതിന് ശേഷം ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായതായി അസീസ് പറഞ്ഞു. ബിന്‍ ലാദന്റെ വധവും മറ്റുമായിരുന്നു അത്. എന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരേ ദിശയില്‍ തന്നെയാണ് മുന്നോട്ടുപോയത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ബന്ധത്തില്‍ ഇടിച്ചിലുണ്ടയി. എട്ട് എഫ്-16 വിമാനങ്ങള്‍ക്കുള്ള സബ്സിഡി യുഎസ് കോണ്‍ഗ്രസ് തടഞ്ഞു. ഇക്കാര്യത്തില്‍ സെനറ്റില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അസീസ് പറഞ്ഞു. ഭാരതവുമായുള്ള യുഎസിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനെയും പാക്കിസ്ഥാന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: