.ഇടുക്കി: ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ പേടിയോടെ മത്സരിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി മാറ്റുരയ്ക്കുന്നത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ മുന്നണികള്‍ ഒത്തുതീര്‍പ്പ് നടത്തുമ്പോഴും അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് എന്‍ഡിഎ നടത്തുന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല, ഇടുക്കി എന്നീ മണ്ഡലങ്ങളില്‍ ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ കാറ്റാണ് ഉയരുന്നത്. ജില്ലയിലെ പ്രബല സമുദായമായ എസ്എന്‍ഡിപിയുടെ ശക്തി ബിഡിജെഎസിനും ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വമ്പന്മാരെ വീഴ്ത്താനും സ്വയം ജയിച്ചുകയറാനുമുള്ള അംഗബലം എന്‍ഡിഎയ്ക്കുണ്ട്. ജില്ലയില്‍ വികസനമെത്തിക്കുന്നതില്‍ ഇരുമുന്നണികളും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. ഇത് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ എന്‍ഡിഎ മുന്നണികള്‍ക്ക് കഴിയുന്നുണ്ട്. പിന്നാക്ക പ്രദേശങ്ങളില്‍ ബിജെപിക്കുണ്ടായ സ്വീകാര്യത ഈ തെരഞ്ഞെടുപ്പില്‍ ഗുണകരമാകും. ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍,വട്ടവട, കൊന്നത്തടി എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നു. പരാജയം മണത്ത മുന്നണികള്‍ വന്‍തോതില്‍ പണം എറിഞ്ഞുകൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാരിതോഷികം നല്‍കുന്നുമുണ്ട്. പീരുമേട് മണ്ഡലത്തിലാണ് ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. ഇലക്ഷന് സ്ക്വാഡിന്റെ കണ്ണ് വെട്ടിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: